കൂടുതൽ ബാറുകൾതുറക്കാനായി സംസ്ഥാനപാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ മന്ത്രിസഭാതീരുമാനം. പാതകളുടെ പദവി മാറ്റി , സുപ്രീം കോടതിയുടെ പാതയോര മദ്യനിരോധന ഉത്തരവ് മറികടക്കുകയാണ് ലക്ഷ്യം. ഇതോടെ പൂട്ടികിടക്കുന്ന 129 ബീർവൈൻ പാർലറുകൾ തുറക്കാന്‍ വഴിയൊരുങ്ങി.
നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും ഉള്ള സംസ്ഥാനപാതകളുടെ പദവി താഴ്ത്തി പുനർനാമകരണം ചെയ്യുുകയാണ് ലക്ഷ്യം. ഇതോടെ സുപ്രീം കോടതിയുടെ പാതയോര മദ്യവിൽപ്പന നിരോധിച്ചുകൊണ്ടുള്ള വിധി മറികടക്കാം. സംസഥാന പാതകൾ അറ്റകുറ്റപണി ചെയ്യാൻ സർക്കാരിന്റെ കൈവശം പണമില്ലാത്തതിനാൽ ഇവ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുന്നു എന്നാണ് സർക്കാർ ഭാഷ്യം. ഇങ്ങനെ കൈമാറുന്നതോടെ പാതകളുടെ പദവിയും മാറും. ഈ മാറ്റം വരുന്നതോടെ 129 ബാറുകളെങ്കിലും തുറക്കാനാവും. ഇതിൽ 70 എണ്ണം ത്രീസ്റ്റാറിന് മുകളിലാണ്. ഇവയുടെ ബീർ, വൈൻപാർലറെന്ന പദവി സ്വാഭാവികമായി മാറി ബാറുകളാവും. 76 കള്ളുഷാപ്പുകൾ , പത്ത് ബവ്റജസ് ഔട്ട്ലറ്റുകൾ , 4 ക്ലബ്ബുകൾ എന്നിവക്കും തുറക്കാനാകും. നഗര, മുൻസിപ്പാലിറ്റികളിൽ കൂടുതൽബാറുകൾക്കുള്ള അപേക്ഷകൾപരിഗണിക്കാനും സർക്കാരിനാകും. വിനോദ സഞ്ചാര മേഖലയിലെ മാന്ദ്യവും സർക്കാരിന് ലഭിക്കുന്ന വരുമാനത്തിലെ കുറവും പരിഗണിച്ചാണ് പാതകളുടെ പദവിമാറ്റി ബാറുകൾ തുറക്കുന്നത്. നഗര പാതകളുടെ സമീപത്തെ ബാറുകൾതുറന്നാൽ പ്രതിവർഷം 1150 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്കുകൂട്ടൽ.