ലാവലിൻ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം ശുദ്ധഅസംബന്ധമെന്നായിരുന്നു പിണറായി വിജയന്റെ വാദം . രാജ്യാന്തരകരാറുകളുടെ സാങ്കേതികത പരിശോധിക്കാൻ സിബിഐയ്ക്ക് പരിജ്ഞാനമില്ലെന്നും പിണറായിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി കരാറുണ്ടാക്കിയത് പിണറായി വിജയനാണെന്നായിരുന്നു സിബിഐയുടെ വാദം . ഇടപാട് സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും സിബിഐ വാദിച്ചു.
കേസിന്റെ ഉള്ളടക്കത്തിലേക്കില്ലെന്ന് വ്യക്മാക്കിയാണ് കോടതി തുടങ്ങിയത് . പക്ഷേ റിവിഷൻ ഹർജി അംഗീകരിച്ച് കിട്ടാൻ സിബിഐ എല്ലാം പറഞ്ഞു. ലാലിനുമായുള്ള കരാർ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി. വൈദ്യുതി പദ്ധതി നവീകരണത്തിനൊപ്പം കാൻസർ സെന്റർ എന്ന ആശയം മുന്നോട്ടുവച്ചത് പിണറായി വിജയനാണ് . അനിവാര്യമല്ലായിരുന്നിട്ടും പൂർണനിവീകരണത്തിന് കരാർ കൊടുത്തു . അങ്ങിനെ നോക്കിയാൽ നഷ്ടം ഇപ്പോൾ കരുതുന്നതിലും വലുതാണ് . അതിന് അംഗീകാരം നേടിയെടുക്കാനായി വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി. കാൻസർ സെന്ററിന് ധനസഹായം നേടിയെടുക്കാൻ ശ്രമിച്ചില്ലെന്നും സിബിഐ വാദിച്ചു വച്ചു. സിബിഐയുടെ കുറ്റപത്രം തന്നെ അസംബന്ധമെന്നാണെന്ന നിലപാടാണ് മറുപടി വാദത്തിൽ ഹരീഷ് സാൽവെ സ്വീകരിച്ചത്.
കനേഡിയൻ സർക്കാരിന്റെ അംഗീകാരത്തോടെയാണ് ലാവലിന് കരാർ നൽകിയത് ആഗോളകരാറുകൾ ഉറപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളെല്ലാം ഇവിടെ പാലിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കരാറുകളുടെ സാങ്കേതികത പരിശോധിക്കാൻ മാത്രമുള്ള പരിജ്ഞാനം സിബിഐ പോലൊരു ഏജൻസിക്കില്ല. രാജ്യാന്തര കരാറുകളിലേർപ്പെടുന്ന കമ്പനികൾക്ക് സാമുഹ്യസേവന പദ്ധതികളുണ്ട് .
അത്തരം പദ്ധതികളെ നിയമസാധുതയുള്ള കരാർ വ്യവസ്ഥയായി വ്യാഖ്യാനിക്കാനാകില്ല. പിണറായിയുടെ കാനഡ സന്ദർശനം സിഎസ്ആർ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചയുടെ ഭാഗമായാണ്. സർക്കാരുകൾ തമ്മിലാണ് കരാർ ഒപ്പിട്ടിട്ടുള്ളത് . ഈ നില തുടർന്നാൽ രാജ്യാന്തര കരാറുകൾ തയ്യാറാക്കുമ്പോൾ ഇനി സിബിഐയുടെ അംഗീകാരവും തേടേണ്ട സ്ഥിതിവരുമെന്നും സാൽവേ വാദിച്ചു. കരാറിന്റെ കാതലന്വേഷിച്ച വാദപ്രദിവാദത്തെ വിലിയിരുത്തിയാകും ഹൈക്കോടതിയുടെ ഉത്തരവ്