നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് നൽകിയ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നത് പൂർത്തിയായി. തുടർന്ന് ഹർജിയിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപിനെതിരെ പോലീസ് കണ്ടെത്തിയ തെളിവുകളെ ഒന്നൊന്നായെടുത്ത് ഖണ്ഡിച്ചയിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ അപ്രതീക്ഷിതമായി പുതിയൊരു സാക്ഷിമൊഴി ഉദ്ധരിച്ച് പ്രോസിക്യൂഷൻ തിരിച്ചടിച്ചു. കാക്കനാട് ജയിലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനോടാണ് ദിലീപിന്റെ പങ്ക് പൾസർ സുനി ആദ്യം പറഞ്ഞതെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. പിന്നീട് പൊലീസുകാരന്റെ ഫോണിൽ നിന്ന് കാവ്യ മാധവന്റെ കടയിലേക്ക് വിളിച്ചതായും സുനിൽ കുമാറിന്റെ മൊഴിയുണ്ട്. അതേസമയം പൊലീസുകാരനെ കള്ളസാക്ഷിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കമെന്ന് പ്രതിഭാഗവും തിരിച്ചടിച്ചു. രൂക്ഷമായ പരാമർശങ്ങളോടെ ദിലീപിന് നേരത്തെ ജാമ്യം നിഷേധിച്ച അതേ കോടതിയാണ് വീണ്ടും ജാമ്യം പരിഗണിക്കുന്നത്.
Advertisement