സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ സമർദം കാരണമാണ് സി.ബി.െഎ തന്നെ പ്രതിചേർത്തത്. ജുഡീ·ഷ്യറി സത്യം കണ്ടെത്തുമെന്ന് വിശ്വസിച്ചിരുന്നുവെന്നും വേട്ടയാടാന്‍ ശ്രമിച്ച നിഗൂഢശക്തികള്‍ക്ക് വിധി വലിയ നിരാശയുണ്ടാക്കുമെന്നും പിണറായി പറഞ്ഞു. എ.കെ.ജി സെന്ററിലും മുഖ്യമന്ത്രിയുടെ ഒാഫിസിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരവും വിളമ്പി.
വർഷങ്ങൾ നീണ്ട രാഷ്ട്രീയ വേട്ടയാടൽ അവസാനിച്ചതിന്റ സന്തോഷമായിരുന്നു പിണറായിയുടെ മുഖത്ത്. ജുഡീഷ്യറിയോട് ആദരമേയുള്ളുവെന്നും എന്നായാലും സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും പിണറായി.
പാർട്ടിയിലുള്ള ആരും വേട്ടയാടാൻ കൂട്ടുനിന്നതായി കരുതുന്നില്ലെന്നും പിണറായി പറഞ്ഞു. വിധി പിണറായിയുടെ തൊപ്പിയിലെ പൊൻതൂവലാണെന്ന് കോടിയേരി ബാലകൃഷ്ണൻ. പാര്‍ട്ടി നിലപാട് തന്നെയാണ് കോടതി അംഗീകരിച്ചതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.
എന്നാൽ മൂന്ന് ഉദ്യോഗസ്ഥർ വിചാരിച്ചാൽ എങ്ങനെയാണ് ഒരു രാജ്യാന്തര കരാറുണ്ടാകുന്നതെന്നായിരുന്നു വിധിയോടുള്ള പ്രതിപക്ഷ നേതാവിന്റ പ്രതികരണം. അഴിമതിയുണ്ടെന്ന് വിധിയിലൂടെ വ്യക്തമായ സാഹചര്യത്തിൽ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് പിണറായിക്ക് ഒഴിയാനാവില്ലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
വിധി ഇടതുമുന്നണിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സത്യവും ധര്‍മവും ജയിച്ചെന്ന് മന്ത്രി ജി.സുധാകരനും പ്രതികരിച്ചു.