ബാലാവകാശ കമ്മിഷൻ അംഗമായതിലൂടെ വിവാദത്തിലായ സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം ടി.ബി.സുരേഷ് നേരത്തേ സർക്കാർ പിരിച്ചുവിടപ്പെട്ട വയനാട് ജില്ലാ ചെൽഡ് വൈൽഫെയർ കമ്മിറ്റിയിൽ അംഗം കൂടിയായിരുന്നു. കൊട്ടിയൂർ പീഡനക്കേസുമായി ബന്ധപ്പെട്ടാണ് വയനാട് സി. ഡബ്ലു.സി പിരിച്ചുവിടപ്പെട്ടത്.
വൈദികൻ പ്രതിയായ കൊട്ടിയൂർ പീഡനക്കേസിൽ വീഴ്ച വരുത്തിയെന്ന കാരണത്താലാണ് സുരേഷ് ഉൾപ്പെടെയുള്ളവർ അംഗമായ വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി സാമൂഹിക ക്ഷേമവകുപ്പ് പിരിച്ചുവിട്ടത്.
പിരിച്ചു വിടപ്പെട്ട കമ്മറ്റിയിൽ ഉള്ള ആളെ തന്നെ സാമൂഹിക ക്ഷേമവകുപ്പ് ബാലാവകാശകമ്മീഷനിൽ പിന്നീട് ക്രമവിരുദ്ധമായി ഉൾപ്പെടുത്തിസി.പി.എമ്മിന്റെ സജീവപ്രവർത്തകനായിരുന്ന സുരേഷിനെതിരെ 12 ക്രിമിനൽകേസുകളും ഉണ്ടായിരുന്നു. എല്ലാം പാർട്ടികേസുകളാണ്. ഇതിൽ ഒമ്പതുകേസുകൾ ഒത്തുതീർപ്പാക്കി.
ഭരണം ഉറപ്പിക്കാൻ പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എൻ.ശശീന്ദ്രനെ തട്ടിക്കൊണ്ടുപോയ കേസിൽ ടി.ബി.സുരേഷ് രണ്ടുമാസത്തോളം റിമാൻഡിലായിരുന്നു.
ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നു വർഷം തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് ജില്ലാ കോടതിയെ സമീപിച്ച സുരേഷിനെയും മറ്റു സിപിഎം നേതാക്കളെയും കോടതി വിട്ടയക്കുകയായിരുന്നു.