ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി കെ.കെ.ശൈലജ രാജി വയ്ക്കില്ലെന്ന് എ.എൻ. ഷംസീർ എം.എൽഎ. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാല സത്യഗ്രഹം നടത്തുന്ന സത്യഗ്രഹികൾ എഴുന്നേറ്റ് പോകാതെ മറ്റ് മാർഗമൊന്നും ഇല്ലെന്ന് എ.എൻ. ഷംസീർ മനോരമന്യൂസ് കൗണ്ടർ പോയന്റിൽ അഭിപ്രായപ്പെട്ടു.
മന്ത്രി കെ.കെ.ശൈലജയുടെ ഭാഗംകേൾക്കാതെ ഹൈക്കോടതി പരാമർശം നടത്തിയത് നാച്വറൽ ജസ്റ്റിസിന് എതിരാണ്. അതുകൊണ്ടുതന്നെ ബാലാവകാശ കമ്മിഷന്‍ നിയമന വിഷയത്തിൽ സ്വജനപക്ഷപാതം ഉണ്ടെന്ന് സ്ഥാപിക്കാൻ കഴിയില്ലെന്നും എ.എൻ.ഷംസീർ പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്നതെല്ലാം ബാലിശമായ ആരോപണങ്ങളാണ്. യുഡിഎഫിന്റെ വാദങ്ങളിൽ കഴമ്പില്ലെന്നും പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും ഷംസീർ പറഞ്ഞു.