ഭൂമി കയ്യേറ്റം തെളിയിച്ചാല്‍ സ്വത്തുമുഴുവന്‍ എഴുതി നല്‍കാമെന്ന് മന്ത്രി തോമസ് ചാണ്ടി നിയമസഭയില്‍. ചോദ്യോത്തരവേളയില്‍ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തെ പ്രതിരോധിച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം. ആലപ്പുഴയിലെ റിസോർട്ടിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളമാരംഭിച്ചു. കെഎസ് ആർ ടി സിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറയുമ്പോഴെല്ലാം ബഹളം തുടർന്നു. കായൽ കയ്യേറി റിസോർട്ട് പണിതെന്ന ആരോപണത്തിൽ തോമസ് ചാണ്ടിയും പി.ടി.തോമസ് എം.എല്‍.എയും ഏറ്റുമുട്ടി.
ആലപ്പുഴയിലെ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. യൂത്ത് ലീഗ് പ്രവർത്തകരുടെ കല്ലേറിൽ പോലീസ് വാഹനത്തിന്റെ ചില്ല് തകർന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് അടക്കമുള്ള പ്രവർത്തകര്‍ അറസ്റ്റ്ിലായി. മന്ത്രിയുടെ റിസോർട്ടിന്റെ ഫയലുകൾ കാണാതായ സംഭവത്തിൽ ആലപ്പുഴ നഗരസഭയിലെ ബിജെപി കൗൺസിലർമാർ പ്രതിഷേധ ധർണ്ണ