പത്തനംതിട്ട ജില്ലയിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നു. സാമൂഹ്യ നീതിവകുപ്പ് പുറത്തുവിട്ട കണക്കുകൾ ഇത് ശരിവയ്ക്കുന്നു. മൂന്ന് വർഷത്തിനുള്ളിൽ പോക്സോ പ്രകാരം 219 പേർക്കെതിരയാണ് കേസെടുത്തിരിക്കുന്നത്. ജില്ലയിലെ പത്തൊൻപതു പൊലീസ് സ്റ്റേഷനുകളിലായി കഴിഞ്ഞമൂന്നുവർഷത്തിനുള്ളിൽ 219 കേസുകൾ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് പത്തനംതിട്ട സ്റ്റേഷനിലാണ്. 36 കേസുകൾ.
പോക്സോ നിയമപ്രകാരം ആടൂർ സ്റ്റേഷനിൽ 25 കേസുകളെത്തു. പന്തളം സ്റ്റേഷനിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തു. കോന്നിയിൽ 19ഉം റാന്നിയിൽ 16 ഉം കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവല്ല, ഏനാത്ത്, കൊടുമൺ, ആറൻമുള സ്റ്റേഷനുകളിലും ഇക്കാലയളവിൽ പത്തിലധികം കേസുകളെടുത്തു. നിയമത്തെക്കുറിച്ചുള്ള അവബോധം മൂലം കൂടുതൽ പേർ പരാതി കൊടുക്കാൻ തയ്യാറാവുന്നതാണ് കേസുകൾ വർധിക്കാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. വീട്ടിലുള്ളവരും ബന്ധുക്കളും പീഡിപ്പിച്ച സംഭവങ്ങളാണ് ഇതിൽ ഏറെയും.