നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.പ്രോസിക്യൂഷന്‍ അസൗകര്യം കണക്കിലെടുത്താണ് നടപടി. ദിലീപ് ജാമ്യാപേക്ഷയില്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് വിശദമായ മറുപടി സത്യവാങ്മൂലം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. അതേസമയം സിനിമാ മേഖലയിലെ ഗൂഡാലോചനയുടെ ഇരയാണ് താനെന്ന വാദമാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നത്. ജാമ്യാപേക്ഷയുമായി ഇത് മൂന്നാം തവണയാണ് ദിലീപ് കോടതിക്ക്മുന്നിലെത്തുന്നത്.
മുമ്പ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിൻറെ ജാമ്യാപേക്ഷ കടുത്ത പരാമർശങ്ങളോടെ തള്ളിയിരുന്നു. ചലച്ചിത്രമേഖലയിൽ തനിക്ക് ഒരു സ്വാധീനവുമില്ലെന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢാലോചനയാണ് ഈ കേസെന്ന വാദമാകും ദിലീപ് ഇന്ന് ഹൈക്കോടതിക്ക് മുന്നിൽ വയ്ക്കുക. സിനിമയിലെ ശക്തരായ ഒരുവിഭാഗം പൊലീസിൻറെയും , രാഷ്ട്രീയ നേതാക്കളുടെയും തന്നെ ഇരയാക്കിയെന്നും ദിലീപ് ജാമ്യാപേക്ഷയിൽ ആരോപിക്കുന്നുണ്ട്. പള്‍സര്‍സുനിയുടെ കത്ത് കിട്ടി 20 ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്ന പ്രോസിക്യൂഷന്‍വാദം കള്ളമാണ്. കത്ത് കിട്ടിയ ദിവസം തന്നെ വാട്ട്‌സ്ആപ് വഴി ഡിജിപിക്ക് കൈമാറിയിരുന്നു. പൾസർ സുനി കൊടുത്തയച്ച കത്തിൽ രണ്ടുകോടിരൂപ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായി വിളിച്ച ഫോൺ കോളിൽ ഈ തുകയെക്കുറിച്ചു പറയുന്നുണ്ട്. ഇതുമൂലമാണ് പൊലീസിന് നല്‍കിയ പരാതിയിൽ ഇക്കാര്യം ഉള്‍പ്പെടുത്തിയത്.അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ ചോദ്യം ചെയതതെന്ന ഗുരുതരമായ ആരോപണവും ദിലീപ് ജാമ്യാപേക്ഷയിൽ ഉയർത്തുന്നുണ്ട്. മഞ്ജുവാര്യരും സംവിധായകന്‍ശ്രീകുമാര്‍മേനോനും തമ്മിലുളള ബന്ധത്തെ പറ്റി താന്‍ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോള്‍ചോദ്യം ചെയ്യല്‍പകര്‍ത്തിയിരുന്ന കാമറ എഡിജിപി ഓഫ് ചെയതെന്നും ദിലീപ് ആരോപിക്കുന്നു. എന്നാൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നൽകരുതെന്നുമാകും പ്രോസിക്യൂഷൻ വാദിക്കുക. കേസിലെ നിർണായ തെളിവായ മൊബൈൽ ഫോൺ നശിപ്പിച്ചുവെന്ന വാദം വിശ്വസിക്കാനാകില്ലെന്നും ഇത് കണ്ടെടുക്കണമെന്നും കോടതിയെ അറിയിക്കും.