ഒാണക്കാലത്ത് അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ സപ്ലൈക്കോ ഇടപെടൽ. കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 3500 ഒാണച്ചന്തകൾ ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനം തുടങ്ങും. സഹകരണസ്ഥാപനങ്ങളുമായി ചേർന്നാണ് പ്രത്യേക ഒാണവിൽപ്പന.
നിത്യോപയോഗസാധനങ്ങൾക്കു വില കുതിക്കുമ്പോൾ സാധാരണക്കാർക്ക് ആശ്വാസമായി ഇക്കൊല്ലവും ഒാണച്ചന്തകൾ എത്തും. വിപണിവിലയേക്കാൾ വൻവിലക്കുറവിലാണ് സ്റ്റേഷനറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ വിൽപ്പനയ്ക്കെത്തുന്നത്. പൊതുമാർക്കറ്റിൽ 44 രൂപവരെയുള്ള ജയ അരി കിലോ 25 രൂപയ്ക്ക് വാങ്ങാം. അറുപത് ശതമാനം സബ്സിഡി നിരക്കിൽ 13 ഇനങ്ങൾ ഒാണച്ചന്തകൾ വഴി സാധാരണക്കാരനിലെത്തും..
സ്റ്റോക്കുകൾ ഗോഡൗണിൽനിന്ന് കടകളിലേക്ക് മാറ്റിത്തുടങ്ങി. കൺസ്യൂമർ ഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റുകളും മെഗാമാർട്ടുകളും ഒാണച്ചന്തയായി പ്രവർത്തിക്കും. ഒാഗസ് 25 മുതൽ സെപ്റ്റംബർ 3 വരെയാണ് പ്രവർത്തനം. ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ അംഗീകൃത കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ ലബോറട്ടറികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.