അതിരപ്പിള്ളി പദ്ധതിയിൽ സമവായത്തിനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തുള്ളി വെള്ളം പോലും നഷ്ടപ്പെടാതെയാകും പദ്ധതി നടപ്പാക്കുക. നിയമസഭയിൽ പി ടി തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാലക്കാട് സ്കൂളിൽ ആർഎസ്എസ് മേധാവി ദേശീയപതാക ഉയർത്തിയ സംഭവത്തിൽ നിയമോപദേശം തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിയുമായി സർക്കാർ മുന്നോട്ട് തന്നെ എന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാതെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് . പദ്ധതി പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന വൻ നാശത്തിലേക്കാണ് പിടി തോമസ് സഭയുടെ ശ്രദ്ധക്ഷണിച്ചത്. പാലക്കാട് ഏത് സ്കൂളിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ദേശീയപതാക ഉയർത്തിയ സംഭവത്തിൽ നടപടിയെടുക്കാത്തത് ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സംഭവത്തിൽ നിയമോപദേശം തേടിയിട്ടുണ്ട് മുഖ്യമന്ത്രി മറുപടി നൽകി. അതേസമയം ജില്ലാ കളക്ടറെ മാറ്റിയത് നേരത്തെ തീരുമാനിച്ച പ്രകാരമാണന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.