കാണാതായ കുട്ടികളെ കണ്ടെത്താൻ സംസ്ഥാനത്ത് എന്തെങ്കിലും സംവിധാനമുണ്ടോ എന്ന് ഹൈക്കോടതി. മുന്നുവർഷത്തിനിടെ കാണാതായ പതിനഞ്ചുവയസിൽ താഴെ പ്രായമുള്ള കുട്ടികുടെ പട്ടിക സമർപ്പിക്കാനും കോടതി നിർദേശിച്ചു. നാലുമാസം മുമ്പ് കാണാതായ മുകനും ബധിരനുമായ കുട്ടിയെ കണ്ടെത്താൻ പൊലീസ് നടപടിയെടുക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെത്തി.
രക്ഷിതാക്കളുടെ ഹർജിയിൽ ബധിരനും മുകനുമായ പതിനഞ്ചുകാരനെ കണ്ടെത്താൻ പ്രോസിക്യൂഷന്റെ നിർദേശിച്ചതനുസരിച്ചാണ് ഹൈക്കോടതി എസ്പി ഹിമേന്ദ്രനെ ചുമതലപ്പെടുത്തിയത് . 20 ദിവസം കഴിഞ്ഞ് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കാണിച്ച് വീണ്ടും അപേക്ഷ നൽകി. ഇതാണ് കോടതിയുടെ വിമർശനം ക്ഷണിച്ചുവരുത്തിയത് . സർക്കാർ ഒട്ടും താൽപര്യമി്ലാത്ത രീതിയിലാണ് ഈ കേസ് കൈകാര്യം ചെയ്തതെന്നും അത് ഗൗരവമായി കാണുന്നെന്നും കോടതി വ്യക്തമാക്കി ഈ സാഹചര്യത്തിൽ കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട്സമർപ്പിക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി .
2014 ഒാഗസ്റ്റ് ഒന്നിനും 2017 ഒാഗസ്റ്റ് ഒന്നിനുമിടയ്ക്ക് പതിനഞ്ചുവയസിൽ താഴെയുള്ള എത്രകുട്ടികളെ കാണാതായെന്ന് മന്നുദിവസത്തിനകം കോടതിയെ അറിയിക്കാനാണ് നിർദേശം . ഇതിൽ എത്രപേരെ കണ്ടെത്തി ഇനി എത്രപേരെ കണ്ടെത്താനുണ്ട് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കണം . സംസ്ഥാനത്ത് കാണാതായ കുട്ടികള കണ്ടെത്താൻ എന്ത് സംവിധാനമാണുള്ളതെന്നും ഡിജിപി വ്യക്തമാക്കണം. മുകനും ബധിരനുമായ കുട്ടിയെ കണ്ടെത്താൻ വീഴ്ചകളില്ലാതെ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചു.