ആലപ്പുഴയിൽ മന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന ആരോപണം അന്വേഷിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ഒരു സെന്‍റ് ഭൂമിപോലും കയ്യേറിയിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. കയ്യേറിയെന്ന് ആരോപണമുയര്‍ന്ന തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള മാര്‍ത്താണ്ഡം കായലില്‍ യൂത്തുകോണ്‍ഗ്രസ് കൊടിനാട്ടി പ്രതിഷേധിച്ചു.
മന്ത്രി തോമസ് ചാണ്ടി കായല്‍ക്കയേറി മണ്ണിട്ട് നികത്തിയെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് റവന്യുമന്ത്രിയുടെ പ്രതികരണം , ആരോപണങ്ങള്‍ തള്ളിയ മന്ത്രി തോമസ് ചാണ്ടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള മാര്‍ത്താണ്ഡം കായലില്‍ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡുകളും താല്‍കാലിക ഷെഡും അടിച്ചുതകര്‍ത്തു. അതിരുകെട്ടിയ കയറും മറ്റും തീയിട്ട് നശിപ്പിച്ചു. യൂത്തുകോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമെന്റ് പ്രസിഡന്റ് സജി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതേസമയം അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരോപണം ഉയര്‍ന്ന മന്ത്രിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ മുനിസിപ്പാലിറ്റി റവന്യുവിഭാഗം പരിശോധന നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്
പതിനഞ്ചുമാസത്തിനിടയ്ക്ക് ഭൂമികയ്യേറിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നേരത്തേ കയ്യേറിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.