സംവിധായകൻ ജീൻ പോൾ ലാലിനെതിരായ കേസിൽ ഒത്തുതീർപ്പിന് തയ്യാറെന്ന് പരാതിക്കാരിയായ നടി സ്ഥിരീകരിച്ചു. പ്രോസിക്യൂഷൻ ഇക്കാര്യം കോടതിയെ അറിയിച്ചു. തീരുമാനമെടുക്കാനായി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കഴിഞ്ഞയാഴ്ച മുൻകൂർ ജാമ്യത്തിനായുള്ള വാദത്തിനിടെ പ്രതിഭാഗമാണ് ഒത്തുതീർപ്പിന് നടി തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്. എന്നാൽ തീരുമാനം എടുക്കാനായി കോടതി മാറ്റിവച്ചു. അതേ സമയം നടിയുടെ നിലപാട് സ്ഥിരീകരിക്കാൻ പ്രോസിക്യൂഷനോട് നിർദേശിക്കുകയും ചെയ്തു. ഇത് പൊലീസ് മുഖേന സ്ഥിരീകരിച്ചാണ് പ്രേസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചത്. ഒത്തുതീർപ്പിന് തയ്യാറാണ് എന്ന നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത് കോടതിക്ക് നൽകുകയും ചെയ്തു. എന്നാൽ തിരുമാനം എടുക്കാതെ കേസ് വെളളിയാഴ്ചത്തേക്ക് കോടതി മാറ്റുകയായിരുന്നു. അതേസമയം കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണ സംഘം ഒത്തുതീർപ്പിനെ എതിർക്കാനാണ് സാധ്യത