ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിക്കൊണ്ടുളള ഹൈക്കോടതിക്കു വിധിക്കു പിന്നാലെ ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും മൈതാനത്തിറങ്ങി. തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ശ്രീയുടെ ആദ്യ മല്‍സരം.
ഒരിടവേളയ്ക്കു േശഷം ശ്രീ അങ്ങിനെ എറിഞ്ഞു തുടങ്ങി. പിന്നണി ഗായകരുടെ ടീമായ സിഎംസിക്കു വേണ്ടി ഇറങ്ങിയ ശ്രീശാന്ത് ബോളിങ് ആക്ഷനിലും അല്‍പം മാറ്റം വരുത്തി. ഫാസറ്റ് ബോളിനു പകരം സ്പിന്നെറിഞ്ഞാണ് പൂജ ക്രിക്കറ്റ് മൈതാനത്ത് ശ്രീ എതിരാളികളെ നേരിട്ടത്.
മൂന്നോവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. ബാറ്റ് ചെയ്ത് പത്തു റണ്‍സുമെടുത്തു ശ്രീശാന്ത്. ചെറു ടൂര്‍ണമെന്‍റുകളിലും സൗഹൃദമല്‍സരങ്ങളിലുമെല്ലാം സജീവമായി വീണ്ടും രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്.