E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

വീരേന്ദ്രകുമാറിനെ ജെഡിയുവില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങി ദേശീയനേതൃത്വം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എം.പി.വീരേന്ദ്രകുമാറിന് സ്വതന്ത്ര തീരുമാനമെടുക്കാമെന്ന് ജെഡിയു ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാര്‍. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്  പാര്‍ട്ടിയില്‍ തുടരണോ വേണ്ടയോ എന്ന് വീരേന്ദ്രകുമാറിന് തീരുമാനിക്കാം. അതേസമയം രാജ്യസഭാ നേതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനു പിന്നാലെ ജെഡിയുവിനെ പിളര്‍ത്താന്‍ ഒരുങ്ങുകയാണ്  മുന്‍ അധ്യക്ഷന്‍ ശരദ്  യാദവ്. 

ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബിഹാറിലെ വിശാല സഖ്യമുപേഷിച്ച്  ബിജെപിക്കൊപ്പം പോയതോടെയാണ് പാര്‍ട്ടിയില്‍ കലാപം തുടങ്ങിയത്. മുന്‍ അധ്യക്ഷന്‍ ശരത് യാദവിന്‍റെ നേതൃത്വത്തില്‍ ഒരുവിഭാഗം  നിതീഷിനോട് ഇടഞ്ഞ് നില്‍ക്കുന്നു. വിമത ശബ്ദം ഉയര്‍ത്തിയ ശരദ് യാദവിനെ രാജ്യസഭാ നേതാവ് സ്ഥാനത്ത് നിന്ന് നീക്കുകയും രാജ്യസഭാഗമായ  അലി അന്‍വറെ  പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 

എന്നാല്‍ നിതീഷിന്‍റെ തീരുമാനത്തെ എതിര്‍ക്കുന്ന വീരേന്ദ്ര കുമാറിന് സ്വതന്ത്ര തീരുമാനം എടുക്കാം എന്നാണ് നിതീഷ് കുമാറിന്‍റെ നിലപാട്.  രാഷ്ട്രപതി,ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും സ്വതന്ത്ര നിലപാട് തന്നെയാണ് വീരേന്ദ്ര കുമാര്‍ സ്വീകരിച്ചത് .രാജ്യസഭയില്‍ വീരേന്ദ്രകുമാറിന് വിപ്പ് നല്‍കില്ലെന്നും നിതീഷ് കുമാര്‍ നയിക്കുന്ന ഔദ്യോഗികവിഭാഗം അറിയിച്ചു.  

അതേസമയം വിമത നേതാക്കളെ ഒപ്പം കൂട്ടി പാര്‍ട്ടി പിളര്‍ത്താനാണ്  ശരദ് യാദവിന്‍റെ  ശ്രമം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട  അലി അന്‍വര്‍ , ജെഡിയു ഗുജറാത്ത് ജനറല്‍ സെക്രട്ടറി ശ്രീവാസ്തവ എന്നിവരുടെ പിന്തുണയോടെയാണ് ശരദ്  യാദവിന്‍റെ നീക്കം.കേരളവും ഗുജറാത്തും അടക്കം പതിനാല് സംസ്ഥാന ഘടകങ്ങള്‍ ശരദ് യാദവിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് വിമതരുടെ അവകാശവാദം.