പുനസംഘടനയ്ക്കു പിന്നാലെ സംസ്ഥാന യൂത്ത് കോൺഗ്രസിൽ കലാപം. ഐ ഗ്രൂപ്പിന്റെ പരാതിയെ തുടർന്ന് കെഎസ്‌യു മുൻ ഭാരവാഹികളെ ഉൾപ്പെടുത്തിയുള്ള പുനസംഘടന ദേശീയ നേതൃത്വം മരവിപ്പിച്ചു. എന്നാൽ സംഘടനാ തിരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ താൻ ശ്രമിച്ചെന്ന ആരോപണം യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ് നിഷേധിച്ചു.
കെഎസ്‌യു മുൻ പ്രസിഡന്റ് വി.എസ്.ജോയിയെയും, വൈസ് പ്രസിഡന്റ് എ.എം.രോഹിതിനെയും സംസ്ഥാന ഭാരവാഹികളാക്കിയും ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് കെഎസ്‌യു നേതാക്കളെ ജില്ലാ കമ്മിറ്റികളിൽ ഉൾപ്പെടുത്തിയുമാണ് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചത്. എന്നാൽ ഡീൻ കുര്യാക്കോസിന്റെ അധ്യക്ഷതയിലുള്ള നാലു വർഷം പൂർത്തിയാക്കിയ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കാലാവധി പാർലമെന്റ് തിരഞ്ഞെടുപ്പു വരെ നീട്ടാനുള്ള ശ്രമമാണ് പുനസംഘടനയെന്ന ആരോപണവുമായി ഐ വിഭാഗം ദേശീയ നേതൃത്വത്തെ സമീപിച്ചു.
ഭാരവാഹിത്വം ഏറ്റെടുക്കേണ്ടതില്ലന്നും കൊച്ചിയിൽ ജോസഫ് വാഴയ്ക്കന്റെ നേതൃത്വത്തിൽ ചേർന്ന ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. ഐ ഗ്രൂപ്പ് കടുത്ത നിലപാടെടുത്തതോടെ പുനസംഘടന താൽക്കാലികമായി മരവിപ്പിക്കാൻ കോൺഗ്രസ്ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും പുനസംഘടന മരവിപ്പിച്ചതിനെ പറ്റി അറിയിപ്പ് കിട്ടിയിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ് അറിയിച്ചു.
പ്രശ്നം പരിഹരിക്കാൻ കേരളത്തിലെത്തിയ യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹികൾ നാളെ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തും. സംഘടന തിരഞ്ഞെടുപ്പ് നടത്തുകയോ മുഴുവൻ മുൻ കെഎസ്‌യു ഭാരവാഹികളെയും സംസ്ഥാന നേതൃത്വത്തിൽ ഉൾപ്പെടുത്തുകയോ വേണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. എന്നാൽ തൽക്കാലം തിരഞ്ഞെടുപ്പ് വേണ്ടതില്ലെന്ന നിലപാടിലാണ് എ വിഭാഗം. പുനസംഘടനയ്ക്കു പിന്നാലെ സംസ്ഥാന യൂത്ത് കോൺഗ്രസിൽ കലാപം. ഐ ഗ്രൂപ്പിന്റെ പരാതിയെ തുടർന്ന് കെഎസ്‌യു മുൻ ഭാരവാഹികളെ ഉൾപ്പെടുത്തിയുള്ള പുനസംഘടന ദേശീയ നേതൃത്വം മരവിപ്പിച്ചു. എന്നാൽ സംഘടനാ തിരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ താൻ ശ്രമിച്ചെന്ന ആരോപണം യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ് നിഷേധിച്ചു.
കെ എസ്യു മുൻ പ്രസിഡന്റ് വി.എസ്.ജോയിയെയും, വൈസ് പ്രസിഡന്റ് എ.എം.രോഹിതിനെയും സംസ്ഥാന ഭാരവാഹികളാക്കിയും ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് കെഎസ്‌യു നേതാക്കളെ ജില്ലാ കമ്മിറ്റികളിൽ ഉൾപ്പെടുത്തിയുമാണ് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചത്. എന്നാൽ ഡീൻ കുര്യാക്കോസിന്റെ അധ്യക്ഷതയിലുള്ള നാലു വർഷം പൂർത്തിയാക്കിയ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കാലാവധി പാർലമെന്റ് തിരഞ്ഞെടുപ്പു വരെ നീട്ടാനുള്ള ശ്രമമാണ് പുനസംഘടനയെന്ന ആരോപണവുമായി ഐ വിഭാഗം ദേശീയ നേതൃത്വത്തെ സമീപിച്ചു.
ഭാരവാഹിത്വം ഏറ്റെടുക്കേണ്ടതില്ലന്നും കൊച്ചിയിൽ ജോസഫ് വാഴയ്ക്കന്റെ നേതൃത്വത്തിൽ ചേർന്ന ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. ഐ ഗ്രൂപ്പ് കടുത്ത നിലപാടെടുത്തതോടെ പുനസംഘടന താൽക്കാലികമായി മരവിപ്പിക്കാൻ കോൺഗ്രസ്ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും പുനസംഘടന മരവിപ്പിച്ചതിനെ പറ്റി അറിയിപ്പ് കിട്ടിയിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ് അറിയിച്ചു.
പ്രശ്നം പരിഹരിക്കാൻ കേരളത്തിലെത്തിയ യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹികൾ നാളെ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തും. സംഘടന തിരഞ്ഞെടുപ്പ് നടത്തുകയോ മുഴുവൻ മുൻ കെഎസ്‌യു ഭാരവാഹികളെയും സംസ്ഥാന നേതൃത്വത്തിൽ ഉൾപ്പെടുത്തുകയോ വേണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. എന്നാൽ തൽക്കാലം തിരഞ്ഞെടുപ്പ് വേണ്ടതില്ലെന്ന നിലപാടിലാണ് എ വിഭാഗം.