ലോട്ടറി ജീവനക്കാരുടെ ഒാണം ബോണസില്‍നിന്ന് കമ്മിഷന്‍ പിടിച്ചുവാങ്ങി സി.ഐ.ടി.യു. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കണമെങ്കില്‍ 500 രൂപ സംഘടനയ്ക്ക് നല്‍കണം. നിര്‍ബന്ധിത പിരിവ് കര്‍ശനമാക്കിയതോടെ ബോണസ് കയ്യില്‍കിട്ടും മുമ്പെ കടംവാങ്ങി സംഭാവന നല്‍കേണ്ട ഗതികേടിലാണ് തൊഴിലാളികള്‍. മനോരമ ന്യൂസ് എക്സ്ക്ലൂസിവ്
ആലപ്പുഴയിലെ ജില്ലാഭാഗ്യക്കുറി ഒാഫിസറുടെ കാര്യാലയത്തിന്റെ വരാന്തയിലാണ് ഈ പിരിവ്. ഒാണം ബോണസായി ലഭിക്കുന്ന 6000രൂപയിൽ നിന്ന് 500 രൂപ സിഐടിയുവിന് നല്‍കണം. സംഭാവന നല്‍കാത്തവരുടെ അപേക്ഷാഫോറം ജില്ലാഒാഫിസറുടെ മുന്നിലെത്തില്ല. ക്ഷേമനിധി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഒാണം ബോണസ് ലഭിക്കണമെങ്കില്‍ ഫോറം പൂരിപ്പിച്ച് നല്‍കേണ്ട അവസാനദിവസം ഇന്നാണ്. അതിനാല്‍ തന്നെ നേതാക്കള്‍ ഉടക്കിയാല്‍ ബോണസ് മുടങ്ങുമെന്ന് പേടിച്ച് പാവപ്പെട്ട തൊഴിലാളികള്‍ പണം നല്‍കി മടങ്ങുകയാണ്.
മംഗലം സ്വദേശി സുധര്‍മയും ഭര്‍ത്താവ് സുരേഷും അംഗപരിമിതരാണ്. ഇവരെപോലെയുള്ള സാധാരണ തൊഴിലാളികളാണ് ബോണസ് കയ്യില്‍കിട്ടും മുമ്പെ കടംവാങ്ങി പിരിവ് നല്‍കേണ്ട ഗതികേടിലായത്. എന്നാല്‍ പിരിവ് നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അങ്ങിനെയുണ്ടായെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും സി.ഐ.ടി.യു ലോട്ടറി തൊഴിലാളി യൂണിയന്‍ ജില്ലാസെക്രട്ടറി വി.വി. അശോകന്‍ പ്രതികരിച്ചു