E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പല സ്വകാര്യ ആശുപത്രികളിലും അത്യാഹിതവിഭാഗങ്ങള്‍ പേരില്‍ മാത്രമെന്ന് കൊല്ലം ഡിഎംഒ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുരുകന്റെ മരണത്തോടെ അത്യാഹിത വിഭാഗങ്ങളിലെ സൗകര്യങ്ങൾ പരിശോധിക്കൻ ഒരുങ്ങി ആരോഗ്യവകുപ്പ് തയാറെടുക്കുന്നു.24 മണിക്കൂറൂം അത്യാഹിത വിഭാഗമെന്ന അവകാശപ്പെടുന്ന ആശുപത്രികളുടെ സൗകര്യങ്ങളെപ്പറ്റി ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്ന് കൊല്ലം ഡി.എം.ഒ പി.ആർ.ജയശങ്കർ മനോരമ ന്യൂസിനോട് പറഞ്ഞു. പല മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിലും ബോർഡിൽ മാത്രമാണ് അത്യഹിതവിഭാഗമെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ 

മുരുകൻ ആദ്യം വിദഗ്ധ ചികിൽസ തേടിയെത്തിയ മെ‍ഡിട്രീന ആശുപത്രിയാണിത്. 24 മണിക്കൂറൂം എമർജൻസിയെന്ന് കവാടത്തിൽ തന്നെയുണ്ട്. ന്യൂറോ സർജനില്ലെന്ന കാരണത്താൽ ചികിൽസിച്ചില്ല. അസീസ്യ മെ‍ഡിക്കൽ കോളജിലും ഇതേകാരണത്താലാണ് ചികിൽസിക്കാതിരുന്നത്. എമർജൻസി, ട്രോമകെയർ എന്നിവയുള്ള ആശുപത്രികളുടെ വീഴ്ചയാണിതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. 

ന്യൂറോ, ഓർത്തോപീഡിക് ജനറൽ സർജൻമാരും അനസ്തേഷ്യ ഡോക്ട‌റും 24മണിക്കൂറും കാണമെന്നാണ് അത്യാഹിത വിഭാഗത്തിന്റെ ചട്ടം. ഇതെല്ലാം ബോർഡിൽ മാത്രമാണെന്ന് കൊല്ലം ഡി.എം.ഒ. പി.ആർ.ജയശങ്കർ പറഞ്ഞു. കൊല്ലം നഗരത്തിലും ,കൊട്ടാരക്കര ,കരുനാഗപ്പള്ളി എന്നീ താലൂക്ക് ആശുപത്രികളിലും ട്രോമ കെയർ സ്ഥാപിക്കാൻ അഞ്ചു വർഷം മുൻപ് ആരോഗ്യവകുപ്പ് തീരുമാനിച്ചതാണ്. എന്നാൽ പ്രാരംഭ നടപടി പോലുമായിട്ടില്ല. മറ്റൊരു മുരുകന്റെ ജീവന് മാപ്പുപറയാതിരിക്കണമെങ്കിൽ സർക്കാർ ഇടപെടലുണ്ടായേ തീരു.