മുരുകനെ രക്ഷിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആത്മാർഥ ശ്രമം നടത്തിയില്ലെന്ന നിഗമനത്തിൽ അന്വേഷണ സംഘം. ആശുപത്രിയിൽ നിന്ന് ശേഖരിച്ച രേഖകളും ഡോക്ടർമാരുടെ മൊഴികളും പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകുമെന്നും അറസ്റ്റിനെപ്പറ്റി ഇപ്പോൾ പ്രതികരിക്കാനാവില്ലെന്നും ക്രൈംബ്രാഞ്ച് എ.സി.പി എ അശോകൻ മനോരമ ന്യസിനോട് പറഞ്ഞു.
മുരുകന്റെ മരണത്തെപറ്റി അന്വേഷിക്കുന്ന പൊലീസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ന്യൂറോ സർജനില്ലായിരുന്നുവെന്നും വെൻിലേറ്ററിലെന്നുമുള്ള നിലപാടുകളിൽ ആശുപത്രികൾ ഉറച്ചു നൽക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴികൾ പൂർണായും പൊലീസ് വിശ്വസിച്ചിട്ടില്ല. ലഭ്യമായിരുന്ന വെൻിലേറ്റർ നൽകാതിരുന്നതിന്റെ കാരണത്തിന് നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് പൊലീസ്് സൂചന നൽകി. പിഴവുകൾ വരുത്തിയവരെ കണ്ടെത്തുമെന്ന് അന്വേഷണ മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് എ.സി.പി എ ആശോകൻ മനോരമ ന്യൂസിനോട് പറഞ്ഞു.
മുരുകനെ രക്ഷിക്കാൻ ന്യൂറോ സർജൻമാരുടെ സേവനം തന്നെ വേണമായിരുന്നോ എന്നാണ് ആരോഗ്യവകുപ്പിന്റെ വിദഗ്ധ സംഘം പരിശോധിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലുൾപ്പടെ എല്ലാ ആശുപത്രികളിലും സംഘം പരിശോധന പൂർത്തിയാക്കി.നാളെ വൈകിട്ടോടെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ എൽ ആർ സരിത പറഞ്ഞു.