E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

നിയമസഭാ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാത്തതിന് മാപ്പപേക്ഷയുമായി സർക്കാർ വകുപ്പുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിയമസഭാ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാത്തതിന് മാപ്പപേക്ഷയുമായി വിവിധ സർക്കാർ വകുപ്പുകൾ. വിവരങ്ങൾ കിട്ടുന്നില്ല എന്ന പതിവ് മറുപടി മുതൽ ഒാഫീസിൽ തിരക്കായിരുന്നു എന്ന വിശദീകരണം വരെ വകുപ്പ് മേധാവികൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ സമ്മേളനങ്ങളിലെല്ലാം സ്്പീക്കർ കർശനനിലപാടെടുത്തിട്ടും ഈ തിങ്കളാഴ്ച മുതൽ ഉന്നയിച്ച 104 ചോദ്യങ്ങൾക്ക് ഇനിയും മറുപടി കിട്ടിയിട്ടില്ല. 

ജനങ്ങൾക്ക് സർക്കാരിൽ നിന്ന് മറുപടി ലഭിക്കാനുള്ള ഏറ്റവും ശക്തമായ വേദിയായണ് നിയമസഭയിലെ ചോദ്യോത്തരവേള കണക്കാക്കപ്പെടുന്നത്. മെയ്മാസത്തിൽനടന്ന അഞ്ചാം സമ്മേളനത്തിൽ ഉന്നയിച്ച 305 നക്ഷത്രചിഹ്നമീടാത്ത ചോദ്യങ്ങൾക്ക് മറുപടി കിട്ടിയില്ല. ഇതിന് ന്യായീകരണമില്ലെന്ന് സ്്പീക്കർപി.ശ്രീരാമകൃഷ്ണൻ നിലപാടെടുത്തു. ഇതെതുടർന്നാണ് വകുപ്പ് തലവന്‍‍മാർ വിശദീകരണവും മാപ്പപേക്ഷയുമായി എത്തിയത്. ഒാരോ വിശദീകരണ കുറിപ്പും വകുപ്പുകളുടെ കാര്യക്ഷമതയില്ലാതെയുള്ള പ്രവർത്തനത്തിന് തെളിവാകുന്നു. മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ തിരക്കുകൊണ്ടാണ് മറുപടി വൈകിയതെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. കെ.എസ്.ആർ.ടി.സി മറുപടി നൽകാത്തതിനാൽഉത്തരവും നൽകാനായില്ലെന്ന് ഗതാഗത വകുപ്പ് പറയുന്നു. സെക്ഷനിലിലെ തിരക്ക് കാരണം ഉത്തരം അടങ്ങിയ ഫയൽനിയമസഭയിലെത്തിക്കാനായില്ലെന്ന് പറഞ്ഞവരുമുണ്ട്. എം.എൽഎമാർ പത്ത് ദിവസം മുൻപ് നിയമസഭാ സെക്രട്ടേറിയറ്റിൽ ചോദ്യം രേഖാമൂലം നൽകണം. നിശ്ചിത ദിവസത്തിൽ മന്ത്രിമാർമറുപടി നൽകിയില്ലെങ്കിൽ. പിന്നീട് 15 ദിവസം കൂടി സാവകാശം നൽകും. അങ്ങനെ ഒരു ഉത്തരം നൽകാൻ മന്ത്രിക്കും വകുപ്പിനും 25 ദിവസം കിട്ടും. 25 ദിവസം കഴിയുമ്പോഴാണ് സ്പീക്കറുടെ ഇടപെടൽവരുന്നത്. 

ഇതെല്ലാമായിട്ടും നാലുദിവസം പിന്നിടുന്ന ഈ സമ്മേളനത്തിൽ പോലും 104 ചോദ്യങ്ങൾക്കാണ് മറുപടി നൽകാതെ വകുപ്പുകൾ ഒഴിവുകഴിവ് പറയുന്നത്.