ഉഴവൂര്‍ വിജയന്റെ മരണത്തലേക്ക് നയിച്ചസംഭവങ്ങളെകുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. എന്‍സിപി കോട്ടയം ജില്ലാകമ്മിറ്റിയംഗം റാണി സാംജി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി തുടർനടപടി സ്വീകരിക്കാൻ ഡിജിപിക്ക് കൈമാറി. ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കളുണ്ടായിരുന്നുവെന്ന് കോട്ടയം ജില്ലാ പ്രസിഡന്റ് ടി.വി.ബേബി പറഞ്ഞു. മനോരമ ന്യൂസാണ് ഉഴവൂർവിജയൻ പാര്‍ട്ടിക്കുള്ളിൽ നേരിട്ട പീഡനം പുറത്തുകൊണ്ടുവന്നത്.
എൻ.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ അന്വേഷിക്കണമെന്നാണ് എൻസി.പി. കോട്ടയം ജില്ലാ കമ്മിറ്റി അംഗമായ റാണി സാംജി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. തുടർനടപടികൾക്കായി,, മുഖ്യമന്ത്രിയുടെ ഒാഫീസ്,, പാരതി ഡിജിപിക്ക് കൈമാറി. കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുല്‍ഫിക്കര്‍ മയൂരി, ഉഴവൂർവിജയനോട് അപമാനകരമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഉഴവൂരിന്റെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്നുള്ള മാനസിക സംഘർഷമാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിപറയുന്നു. സുള്‍ഫിക്കര്‍ മയൂരിയെ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണം. ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ാൻ എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കുകയായിരുന്നു
ഉഴവൂരിനെ അപമാനിച്ചുവെന്ന് ആരോപണം നേരിടുന്ന സുല്‍ഫിക്കര്‍ മയൂരി മറ്റുപലനേതാക്കളോടും ഇതേരീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും ടി.വി. ബേബി വെളിപ്പെടുത്തി.