കാസര്‍കോട് പാണത്തൂരില്‍ ഒഴുക്കിൽപ്പെട്ട് മരിച്ച നാലുവയസുകാരി സനാ ഫാത്തിമയ്ക്ക് നാടിന്റെ കണ്ണിരിൽ കുതിർന്ന യാത്രാമൊഴി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം പാണത്തൂർ ജുമ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു.പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം രാത്രി എട്ടുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വീട്ടുമുറ്റത്തുനിന്ന് കാണാതായ സനയുടെ മൃതദേഹം ഇന്നലെയാണ് സമീപത്തെ പുഴയില്‍ നിന്ന് കണ്ടെത്തിയത്. സനയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രി എട്ടരയോടെ സനയുടെ മൃതദേഹം പാണത്തൂരിൽ എത്തിച്ചു. വീടിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുദർശനം. രാത്രി വൈകിയും സനയെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധിപ്പേരാണ് എത്തിയത്.
ഒൻപത് മണിയോടെ പാണത്തൂർ ജുമ മസ്ജിദിലേക്ക് കൊണ്ടുപോയ മൃതദേഹം പ്രത്യേക പ്രാർഥനകൾക്ക് ശേഷം സംസ്കരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് വീട്ടുമുറ്റത്തുനിന്ന് കാണാതായത്. വീട്ടുമുറ്റത്തെ നീര്‍ച്ചാലില്‍ വീണ കുട്ടി ഒഴിക്കില്‍പ്പെട്ട് പുഴയില്‍ എത്തിയകാതാമെന്നാണ് നിഗമനം. കുട്ടിയുടെ തിരോധാനം ഏറെ ദുരൂഹതകളുയര്‍ത്തിയതിനാല്‍ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം