മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മിന്നുന്ന വിജയം. മുപ്പത്തിയഞ്ച് വാർഡുകളിൽ ഇരുപത്തിയെട്ടും എൽഡിഎഫ് സ്വന്തമാക്കി. യുഡിഎഫ് ഏഴ് സീറ്റിലൊതുങ്ങിയപ്പോൾ ഒൻപതിടങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി. തുടർച്ചയായി അഞ്ചാംതവണയാണ് എൽഡിഎഫ് മട്ടന്നൂരിൽ അധികാരത്തിലെത്തുന്നത്.
മട്ടന്നൂരിലെ ജനം വിധിച്ചു. നഗരത്തെ നിയന്ത്രിക്കാൻ വീണ്ടും എൽഡിഎഫ് മതിയെന്ന്. ഇരുപത് വർഷത്തെ ഭരണത്തിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയമെന്ന് ഇടതുപക്ഷം പറയുന്നു.
കഴിഞ്ഞതവണ ഇരുപത്തിയൊന്ന് സീറ്റ് നേടിയ എൽഡിഎഫ് ഇത്തവണ ആറ് സീറ്റുകൾ യുഡിഎഫിൽനിന്ന് പിടിച്ചെടുത്തു. മട്ടന്നൂരിലെ വിജയം രാജ്യത്തിന് നൽകുന്ന രാഷ്ട്രീയ സന്ദേശമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു.
മട്ടന്നൂരിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാമെന്ന യുഡിഎഫ് സ്വപ്നം സഫ് ലമാകുമോയെന്നറിയാൻ ഇനിയും കാത്തിരിക്കണം അഞ്ച് വർഷം. വാർഡ് വിഭജനം തോൽവിക്ക് കാരണമായെന്നാണ്.
ഏഴിയിടങ്ങളിൽ യുഡിഎഫിനെയും രണ്ടിടങ്ങളിൽ എൽഡിഎഫിനെയും മൂന്നാം സ്ഥാനത്തേക്ക് തളളി ബിജെപി രണ്ടാമതെത്തി. ഇത്തവണ വനിതയാണ് മട്ടന്നൂരിന്റെ നാഥയായെത്തുന്നത്.