പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി പെൻഷൻകാർ ചീഫ് ഒാഫീസിന് മുന്നിൽ അനശ്ചിതകാല സമരം തുടങ്ങി. സമരത്തെത്തുടർന്ന് ഒാഫീസിന്റ പ്രവർത്തനം പൂർണമായും തടസപ്പെട്ടു. ജില്ലാ ഡിപ്പോകൾ ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പതിനായിരം രൂപയാണ് ഒാഗസ്റ്റിൽ പെൻ·ഷനായി കിട്ടിയത്. പകുതിപെൻ·ഷൻ വീതം കൊടുക്കാനുള്ള പണം സർക്കാർ നൽകിയിട്ടും മാനേജ്മെന്റത് വകമാറ്റി ചെലവഴിച്ചെന്നാണ് സമരക്കാരുടെ ആരോപണം.
മിക്കയിടത്തും ജില്ലാ ഡിപ്പോകൾ ഉപരോധിച്ച പെന്‍·ഷൻകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചീഫ് ഒാഫീസിന് മുന്നിൽ പുലർച്ചെ മുതൽ തന്നെ ഉപരോധം ആരംഭിച്ചിരുന്നതിനാൽ ജീവനക്കാർക്ക് ഉള്ളിലേക്ക് കടക്കാനായില്ല. ഇതോടെ ഒാഫീസിന്റ പ്രവർത്തനം പൂർണമായും തടസപ്പെട്ടു. പെൻഷൻ കുടിശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ റിട്ടയേർഡ് ഒാഫീസേഴ്സ് ഫോറം ധർണ നടത്തുന്നുണ്ട്.
പണിമുടക്കിയ ജീവനക്കാരെ സ്ഥലംമാറ്റിയതിനെതിരെ െഎ.െഎ.ടി.യു സി ഡിപ്പോകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രതിഷേധം ചീഫ് ഒാഫീസിന്് മുന്നിലേക്ക് മാറ്റി.