നടിയെ ആക്രമിച്ച കേസിലെ 'മാഡം' കെട്ടുകഥയല്ലെന്നും വിഐപി പറഞ്ഞില്ലെങ്കിൽ ഈ മാസം 16ന് ശേഷം പേരുവെളിപ്പെടുത്തുമെന്നും പൾസർ സുനി. കേസിൽ നടൻ ദിലീപിന്റെ റിമാൻഡ് ഈ മാസം 22വരെ നീട്ടി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചെന്ന് ചാലക്കുടി നഗരസഭ ഹൈക്കോടതിയെ അറിയിച്ചു.
ക്വട്ടേഷൻ ഒരു സ്ത്രീയുടേതാണെന്ന് തട്ടിക്കൊണ്ടുപോയ നടിയോട് ആദ്യം പറഞ്ഞത് പൾസർ സുനി തന്നെയാണ്.ഇക്കാര്യം നടി പൊലീസിന് നൽകിയ പരാതിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് നിയമസഹായം േതടിയെത്തിയ പളസർസുനി കേസിൽ ഒരു മാഡം ഉൾപ്പെട്ടതായി പറഞ്ഞെന്ന് അഭിഭാഷകനായ ഫെനി ബാലകൃഷ്ണും അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഇതിന്റെയെല്ലാമടിസ്ഥാനത്തിൽ പൊലീസ് ഒട്ടേറെ പേരെ ചോദ്യം ചെയ്തെങ്കിലും മാഡത്തെമാത്രം കണ്ടെത്താനായില്ല. ഇതിനിടെയാണ് സിനിമാമേഖലയിൽ നിന്ന് തന്നയുള്ള ഒരു മാഡം കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൾസർ സുനി വ്യക്തമാക്കിയത്.
ബൈക്ക് മോഷണക്കേസിൽ കുന്നംകുളം കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഈ പ്രതികരണം. അതേസമയം നടന്‍ ദിലീപിന്റെ റിമാന്‍ഡ് ഈ മാസം 22 വരെ അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിട്രേട്ട് കോടതി നീട്ടി. ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് കോടതി നടപടികളില്‍ പങ്കെടുപ്പിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന് മജിസ്്ട്രേട്ട് ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് ദിലീപ് മറുപടി പറഞ്ഞു. ഈ ആഴ്ചത്തന്നെ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കും.ജയിൽ നിന്ന് ഫോൾ വിളിച്ച കേസിൽ പൾസർ സുനി ഉൾപ്പടെയുള്ള പ്രതികൾക്ക് കാക്കനാട് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു.