കോട്ടയത്ത് എസ്.ഐയുടെ തൊപ്പി തലയിൽ വച്ച് സെൽഫിയെടുത്ത ഡിവൈഎഫ്ഐ നേതാവ് മിഥുനെ സസ്പെന്‍ഡ് ചെയ്തു. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. സംഭവം വിവാദമായതോടെ കോട്ടയം എസ്പിയുടെ നിർദേശപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ മിഥുനെതിരെയാണ് പാർട്ടി നടപടി. കുമരകത്ത് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മിഥുന്‍ കൂട്ടുകാർക്ക് അയച്ചു കൊടുത്ത ചിത്രം, ബിജെപി ജില്ലാ നേതൃത്വമാണ് പുറത്തുവിട്ടത്. സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെ പാർട്ടി നേതൃത്വവും പ്രതിരോധത്തിലായി.
തുടർന്ന് ജില്ലാ കമ്മറ്റിയോഗം വിളിച്ചുകൂട്ടുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. വധശ്രമമുൾപ്പെടെയ പതിനെട്ടോളം കേസുകളിൽ പ്രതിയാണ് അമ്പിളി എന്നു വിളിക്കപ്പെടുന്ന മിഥുൻ. ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രന്റെ നിർദേശപ്രകാരം പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.. സംഭവ ദിവസം ഈസ്റ്റ് സ്റ്റേഷനിൽ രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിൽ നിന്ന് കോട്ടയം ഡിവൈഎസ്പി മൊഴിയെടുത്തു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ തന്നെ എസ്,പിയിക്ക് കൈമാറും.