കേരളത്തില്‍ സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ ഭരണഘടപരമായ ഉത്തരവാദിത്തം നിറവേറ്റണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സി.പി.എം അനുഭാവികളുടെ അക്രമത്തിന് ഇരയായവരുടെ വീടുകൾ സന്ദർശിക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.
ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആർ.എസ്.എസ്. നേതാവ് രാജേഷിന്റെ വീട്ടിലാണ് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി ആദ്യമെത്തിത്. രാജേഷിന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കണ്ടശേഷം സമീപത്തെ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണയോഗത്തിലും പങ്കെടുത്തു. കുടുംബസഹായനിധി കുടുംബാംഗങ്ങൾക്ക് കൈമാറി.
തുടർന്ന ശ്രീവരാഹത്തെത്തിയ ജയ്റ്റ്ലി എട്ടുമാസം മുമ്പ് സിപിഎം ആക്രമണത്തിൽ പരുക്കേറ്റ ആർ.എസ്.എസ് ജില്ലാ നേതാവ് ജയപ്രകാശിന്റെ വീട്ടിലെത്തി. ആറ്റുകാലിൽ ഇടത് ആക്രമണത്തിന് ഇരയായവരുടെ കൂട്ടായ്മയിൽ ജയ്റ്റ്ലി കുറേക്കൂടി ശക്തമായ ഭാഷയിലാണ് സംസ്ഥാന സർക്കാരിനെ വിമർശിച്ചത്.
ബിജെപി-ആർ.എസ്.എസ്- ബിഡിജെസ് നേതാക്കളും ജയ്റ്റിലിക്കൊപ്പമുണ്ടായിരുന്നു.