കേരളത്തിന്റെ ചിറാപുഞ്ചിയായിരുന്നു ലക്കിടി. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടൂതല്‍ മഴ ലഭിച്ചിരുന്ന സ്ഥലവും. കോടയും നൂൽഴയും പെയ്തിറങ്ങിയിരുന്ന ലക്കിടി പക്ഷെ കർക്കടകത്തിലും പൊള്ളുകയാണ്. താമരശേരി ചുരം കണ്ടുപിടിച്ച കരിന്തണ്ടന്റെ ആത്മാവിനെ ചങ്ങലയ്ക്കിട്ടെന്ന് വിശ്വസിച്ചു പോരുന്നയിടം.
ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ മഴ പെയ്ത പ്രദേശം. ലക്കിടിയുടെ സവിശേഷതകളിൽ പ്രധാനപ്പെട്ടവയാണിവ. പക്ഷെ മഴമേഘങ്ങൾ ചങ്ങലയ്ക്കിട്ടതുപോലെതന്നെ കിടക്കുകയാണ്. പഴയ ലക്കിടിയിലെ മഴ എന്തായിരുന്നെന്ന് കുലവൻ മുത്തച്ഛൻ പറയുന്നത് കേൾക്കുക
മഴ തിമിർത്തുപെയ്യേണ്ട ജൂണിലും ജൂലൈയിലും മഴയുടെ സാരമായ കുറവാണ് അനുഭവപ്പെട്ടത്. വർഷം ശരാശരി 4000 മില്ലിറ്റർ മഴ ലഭിച്ച പ്രദേശമാണ് ലക്കിടി. 2009 ന് ശേഷം ഒരോ വർഷവും വലിയ തോതിലാണ് പശിചിമഘട്ടത്തിലെ അതീവപരിസ്ഥിതിലോലപ്രദേശങ്ങളിലൊന്നായ ഇവിടെ മഴ കുറയുന്നത്.