റേഷൻ ധാന്യങ്ങൾ കരിഞ്ചന്തയിലെത്തുന്നതിന് കൂടുതൽ തെളിവുകൾ മനോരമ ന്യൂസിന്. കോഴിക്കോട് മുക്കം മൈസൂർമല ആദിവാസി കോളനിയിലെ റേഷൻ കടയില്‍ പ്രതിമാസം കണക്ക് വെട്ടിച്ച് കടത്തുന്നത് 560കിലോ അരിയും 102 കിലോ ഗോതമ്പും. കണക്കുവെട്ടിക്കുന്നതിന്റെ നാൾ വഴി രേഖയുടെ വിവരാവകാശ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.ജില്ലാകലക്ടർക്ക് പരാതി നൽകിയിട്ടും നടപടിയില്ല.
ആദിവാസിയായ ബാബുമോന്റെ ഈ പരാതി കിട്ടാത്ത റേഷൻവിഹിതത്തെ കുറിച്ചാണ്. മൈസൂർമലയിലെ ഏആർഡി നമ്പർ 161 റേഷൻ കടയെകുറിച്ചാണ് ബാബുമോൻ പറയുന്നത് ഈ റേഷൻ കടയിൽ കണക്കിൽ കൃത്യമം കാണിച്ച് റേഷൻ വെട്ടിച്ചതിന്റെ രേഖകളാണിത്, ഒരേ കാർഡുടമകളുടെ പേരിൽ രണ്ട് തവണ റേഷൻ അനുവദിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.
റേഷൻ വാങ്ങാത്തവരുടെ വിഹിതം പലരുടെ പേരുകളിലായി വെട്ടിച്ചതായി രേഖകളിൽ വ്യക്തം. കാരശ്ശേരി പഞ്ചായത്തിലെ മൈസൂർമല കോളനിയിലെ 70ലധികം ആദിവാസി കുടുംബങ്ങളും ശേഷിക്കുന്ന 200ഒാളം മറ്റ് കാർഡ് ഉടമകളും റേഷൻ വെട്ടിപ്പ് ചൂണ്ടികാണിച്ച് ജില്ലാകലക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.