കോളറയ്ക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരിച്ച ബംഗാൾ സ്വദേശി ബിശ്വജിത് ദാസിന്റെ മരണം കോളറകാരണമാണെന്ന് സ്ഥിരീകരിച്ചതിനേത്തുടർന്നാണിത്. കോഴിക്കോട് മാവൂരിൽ രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചു.
വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. ചെറുകുടലിനെ ബാധിക്കുന്ന രോഗം ഒരാളുടെ ജീവനെടുത്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരിച്ച ബംഗാൾ സ്വദേശി ബിശ്വജിത് ദാസിന്റെ മരണം കോളറ കാരണമെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മാവൂരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചു. നാലു പേർക്ക് രോഗം സംശയിക്കുന്നു. ഭക്ഷണവും വെളളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ ആർ എൽ സരിത പറഞ്ഞു.
2014ലാണ് സംസ്ഥാനത്ത് ഇതിനുമുമ്പ് കോളറ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഛർദിയും വയറിളക്കവുമാണു പ്രധാന ലക്ഷണങ്ങൾ. തുടക്കത്തിൽ പനിയും തലവേദനയും അനുഭവപ്പെടാം. വയറിളക്കം പിടിപെട്ടാൽ ഉപ്പിട്ട കഞ്ഞിവെള്ളം ധാരാളം കുടിക്കുന്നതു ഗുണം ചെയ്യും.