മുഖ്യമന്ത്രി വിളിച്ചു ചേർത്ത സമാധാന ചർച്ചയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്കു നേരെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയുടെ ആക്രോശം. കടക്കൂ പുറത്ത്' എന്ന പറഞ്ഞാണ് ചർച്ചാമുറിയിൽ നിന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തരെ പുറത്താക്കിയത്. രാവിലത്തെ രോഷപ്രകടനം എന്തിനെന്ന് പിന്നീട് ചോദിച്ചപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചില്ല. കോടിയേരി ബാലകൃഷ്ണനും ഒഴിഞ്ഞുമാറി
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ കോൺഫറൻസ് മുറിയിലേക്ക് എത്തിയ മുഖ്യമന്ത്രി, അകത്തു ദൃശ്യങ്ങൾ പകർത്താൻ കാത്തുനിന്ന മാധ്യമപ്രവർത്തകരോടു പുറത്തിറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഇവരെ ആരാണ് ഉള്ളിലേക്കു കടത്തിവിട്ടതെന്ന് മസ്കറ്റ് ഹോട്ടലിന്റെ മാനേജരോടു ആരാഞ്ഞശേഷമായിരുന്നു ഈ ആട്ടിപ്പുറത്താക്കൽ
എല്ലാവരും പുറത്തിറങ്ങിയ ശേഷമാണ് ഹാളിലേക്കു പ്രവേശിച്ചത്. മുഖ്യമന്ത്രി ബിജെപി, ആർഎസ്എസ് നേതാക്കൾക്കൊപ്പം ചർച്ചയ്ക്കിരിക്കുന്ന ഒരുദൃശ്യം പോലും പകർത്താൻ അനുവാദം ലഭിച്ചില്ല. രോഷപ്രകടനം എന്തിനെന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിച്ചില്ല
'കടക്കൂ പുറത്ത്' എന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശ്രദ്ധയില്‍പെട്ടില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കുടുതല്‍ ചോദ്യങ്ങളിൽനിന്നു കോടിയേരി ഒഴിഞ്ഞുമാറി.