തിരുവനന്തപുരത്തെ ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച മൂന്നു പേര്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി. സംഘര്‍ഷസാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. പ്രകടനങ്ങള്‍ക്കുള്ള വിലക്ക് മൂന്നുദിവസം തുടരും. ഡല്‍ഹി എ.കെ.ജി ഭവനിലും സുരക്ഷ ശക്തമാക്കി.
സിപിഎം-ബിജെപി അനുഭാവികളുടെ വാട്ട്്സാപ് ഗ്രൂപ്പുകളിലാണ് പ്രകോപനപമായ സന്ദേശങ്ങൾ പ്രചരിക്കുന്നത്. തലസ്ഥാനജില്ലയിൽ അക്രമങ്ങൾ ഇത്രത്തോളം വ്യാപിക്കാൻ ഒരുകാരണവും ഇതാണ്. ഇത്തരത്തിൽ പരസ്പരവൈരം വർളത്തുന്നരീതിയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച മൂന്നുപേരെ സൈബർ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇവരെ വൈകാതെ കസ്റ്റഡിയില്‍ എടുത്തേക്കും. മറ്റുചിലർ നിരീക്ഷത്തിലുമാണ്. മൃതദേഹത്തിന്റെ ദൃശ്യം ഉള്‍പ്പെടെയുള്ളവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ പ്രത്യേക നിരീക്ഷണത്തിലാണ് തലസ്ഥാനം. പ്രശ്നബാധിത മേഖലളിലെല്ലാം കർശന സുരക്ഷ ഏർപ്പെടുത്തി. മൂന്നുദിവസത്തേയ്ക്ക് കൂടി പ്രകടനങ്ങൾ നിരോധിച്ചു.