തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ പത്തുപേര്‍ കസ്റ്റഡിയില്‍. ഇവരിൽ അഞ്ചുപേർ കൊലപാതകത്തിൽ പങ്കെടുത്തവരാണ്. രാജേഷിന്റെ മൃതദേഹം അല്പസമയത്തിനുള്ളിൽ വിലാപയാത്രയായി ശ്രീകാര്യത്തെ വീട്ടിലെത്തിക്കും.
മുഖ്യപ്രതി മണിക്കുട്ടന്‍, അടക്കമുള്ള പത്തുപേരെയാണ് പൊലീസ് പിടികൂടിയത്. ഇതിൽ അഞ്ചുപേർ കൊലപാതകത്തിൽ നേരിട്ടു പങ്കടെത്തവരും അഞ്ചുപേർ ഇവരെ സഹായിച്ചവരുമാണെന്നാണ് പൊലീസ് പറയുന്നത്.ഡിവൈഎസ്പി പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മണികുട്ടൻ നേരത്തെ കാപ്പാനിയമപ്രകാരം ജയിലായിരുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. കസ്റ്റഡിയിലുള്ളവരെ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യുന്നു.പ്രതികള്‍ സഞ്ചരിച്ച ബൈക്കുകള്‍ കാട്ടാക്കടയ്ക്കടുത്തുള്ള പുലിപ്പാറയിൽ നിന്നു രാവിലെ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ചുനല്‍കിയവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ചില പ്രാദേശിക നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചട്ടുള്ളതായും പൊലീസ് സംശയിക്കുന്നു. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെയുള്ള അന്വേഷമം നടത്തി ഗൂഢാലോചന കൂടി പുറത്തുകൊണ്ടുവരാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. അതേസമയം ഇന്നലെ രാത്രി ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. വൈകിട്ട് ആറുമണിയോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. വിലാപയാത്ര കടന്നുപോകുന്ന വഴികളിൽ പൊലീസ് സുരക്ഷ ശ്കതമാക്കിയിട്ടുണ്ട്
Advertisement