അരിവില കുതിച്ചുയരുമ്പോൾ പാവപ്പെട്ടവന്റെ ആശ്രയമായ റേഷനരി കരിഞ്ചന്തയിൽ. റേഷൻവ്യാപാരികളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന അരി കരിഞ്ചന്തയിൽ മറിച്ച് വിൽക്കുന്ന ഇടനിലക്കാർ ധാരാളം. കോഴിക്കോട് വലിയങ്ങാടിയിലാണ് റേഷൻ കരിഞ്ചന്ത പ്രവർത്തിക്കുന്നത്.
മൊത്തത്തിലും ചില്ലറായായും കടയിലേക്ക് അരിയെത്തുന്നത് ആന്ധ്രയിൽ നിന്നോ തമിഴ് നാട്ടിൽ നിന്നോ അല്ല ജില്ലയിലെ വിവിധ റേഷൻ കടകളിൽ നിന്നാണ്.വലിയങ്ങാടിയിൽ ഇത് സ്ഥിരമാണെന്ന് വ്യാപാരി പറയുന്നു.
രണ്ട് രൂപയുടെ റേഷനരി കരിഞ്ചന്തയിൽ വിൽക്കുന്നത് 20രൂപ മുതൽ. നല്ല വില കിട്ടുന്നിടത്ത് റേഷൻ വ്യാപാരികൾ അരി മറിച്ച് വിൽക്കും. അർഹതപ്പെട്ടവരുടെ കൈകളിലേക്ക് റേഷനരിയെത്തുന്നില്ലയെന്നതിന് ഇതിൽ കൂടുതൽ തെളിവുകളെന്തിന്.