കേരളത്തില്‍ മിസോറം ലോട്ടറി ടിക്കറ്റ് വില്‍പനയ്ക്ക് നിരോധനം. മിസോറം ലോട്ടറി വിൽക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ടിക്കറ്റുകൾ പിടിച്ചെടുക്കാൻ നിർദേശം നൽകിയതായും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മിസോറം ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ, കേന്ദ്രത്തിന് കത്തയച്ചു.
സംസ്ഥാനത്ത് ലോട്ടറി വിറ്റുകിട്ടുന്ന തുക ട്ര·ഷറിയിൽ അടയ്ക്കണമെന്ന ചട്ടം മിസോറാം സർക്കാർ പാലിച്ചിട്ടില്ല. വിൽപനയ്ക്ക് അനുമതി തേടി മിസോറം സർക്കാർ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലും വിതരണക്കാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സുമായി ഇത് സംബന്ധിച്ച് കരാറുണ്ടാക്കിയതായി കാണുന്നില്ല. ഈ സാഹചര്യത്തിലാണ് മിസോറം ലോട്ടറിയുടെ വിൽപന നിരോധിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
മിസോറം ലോട്ടറി നടത്തിപ്പിൽ കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ ഗുരുതര വീഴ്ച കണ്ടെത്തിയിട്ടുണ്ട്. 2012 2015 കാലഘട്ടത്തിൽ 11,834 കോടി രൂപയുടെ ലോട്ടറി വിറ്റെങ്കിലും വിതരണക്കാർ സർക്കാരിൽ അടച്ചത് വെറും 25 കോടി രൂപ മാത്രം. എത്ര ടിക്കറ്റ് വിറ്റെന്നോ എത്ര ശേഷിക്കുന്നെന്നോ ഡയറക്ടറേറ്റിൽപോലും കണക്കില്ല. ഈസാഹചര്യത്തിലാണ് വിൽപന നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
നികുതിയിലോ സമ്മാനതുകയിലോ വെട്ടിപ്പ് നടത്താതെ മിസോറം ലോട്ടറി സംസ്ഥാനത്ത് ലാഭകരമായി നടത്താന്‍ കഴിയില്ലെന്നും അത്തരം തട്ടിപ്പ് കേരളത്തില്‍ അനുവദിക്കില്ലന്നും തോമസ് െഎസക് വ്യക്തമാക്കി.