നഗരത്തിൽ സി.പി.എം - ബി.ജെ.പി നേതാക്കളുടെ വീടുകൾക്കു നേരെയുണ്ടായ അക്രമമാണ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഒാഫീസിലേക്ക് വ്യാപിച്ചത്. വാർഡ് കൗൺസിലറും ഡി.വൈ.എഫ്.െഎ നേതാവുമായ െഎ.പി.ബിനുവിന്റ നേതൃത്വത്തിലുള്ള സംഘം പൊലീസിനെ നോക്കുകുത്തിയാക്കി അക്രമം അഴിച്ചുവിടുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്റ മരുതംകുഴിയിലെ വീടിന് നേരെയും ആർ.എസ്.എസ് അക്രമമുണ്ടായി. നഗരത്തിൽ മൂന്നുദിവസത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തി.
െഎരാണിമുട്ടം ഹോമിയോ കോളജിലെ എസ്.എഫ്.െഎ കൊടിമരം വ്യാഴാഴ്ച എ.ബി.വി.പിക്കാർ തകർത്തതാണ് സംഘർഷങ്ങളുടെ തുടക്കം. രാത്രി ഒൻപതരയോടെ സി.പി.എം ചാല ഏരിയാ സെക്രട്ടറി എസ്.എ സുന്ദറിന്റ മണക്കാടുള്ള വീടിന് നേരെ ആർ.എസ്.എസ് അക്രമമുണ്ടായി. സംഘർഷം നഗരത്തിലേക്ക് വ്യാപിക്കാൻ അധികസമയം വേണ്ടിവന്നില്ല. മണക്കാട്, ആറ്റുകാൽ പ്രദേശങ്ങളിലെ പ്രധാന നേതാക്കളുടെയെല്ലാം വീടുകൾ അക്രമത്തിനിരയായി. കുന്നുകുഴി വാർഡ് കൗൺസിലർ െഎ.പി ബിനുവിന്റ വീടിനുനേരെ കല്ലേറുണ്ടായതിന് തൊട്ടുപിന്നാലെയായിരുന്നു ബി.ജെ.പി ഒാഫീസിന് നേരെഅതിക്രമം. െഎ.പി ബിനുവിന്റ നേതൃത്വത്തിൽ ബൈക്കുകളിലെത്തിയ സംഘം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റേത് അടക്കമുള്ള കാറുകൾ തല്ലിത്തകർത്തു. ഈസമയം കുമ്മനം ഓഫീസിലുണ്ടായിരുന്നു. സ്ഥലത്ത് നാലു പൊലീസുകാരുണ്ടായിരുന്നെങ്കിലും ഒരാൾ മാത്രമാണ് തടയാൻ ശ്രമിച്ചത്. ഇയാളെയും സംഘം അക്രമിച്ചു.
അക്രമം തടയാൻ ശ്രമിക്കാതെ നോക്കിനിന്ന കെ.എ.പി അഞ്ചാം ബറ്റാലിയനിലെ പൊലീസുകാരായ അഖിലേഷ്, ശ്യാം വിഷ്ണു എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പുലർച്ചെ മൂന്നരയോടെയാണ് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനുനേരെ കല്ലേറുണ്ടായത്. കാറിനും വീടിനും കേടുപറ്റി. അക്രമത്തിന്റ പശ്ചാത്തലത്തിൽ നഗരത്തിൽ സുരക്ഷ ശക്തമാക്കി