ബിഹാറില്‍ ജെ.ഡി.യു- ബി.ജെ.പി സഖ്യം നിലവില്‍വന്നതോടെ, കേരളത്തിലെ ജെ.ഡി.യു, ദേശീയനേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കും. പുതിയ പാര്‍ട്ടിയുണ്ടാക്കി നിലനിൽക്കാനാണ് തീരുമാനം. അതേസമയം ഇടതുമുന്നണിയിലുള്ള ജെ.ഡി.എസുമായി ലയിക്കില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് മനോരമ ന്യൂസിനോട് പറഞ്ഞു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദേശീയ നേതൃത്വം ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണച്ചപ്പോൾ തന്നെ ബന്ധം വിഛേദിക്കുന്ന കാര്യം സംസ്ഥാനഘടകം ആലോചിച്ചിരുന്നു. ബി.ജെ.പിയുമായി സഖ്യം കൂടിയായതോടെ ഇനി വൈകില്ല
പുതിയ പാർട്ടി രൂപീകരിക്കാനാണ് ആലോചന. സോഷ്യലിസ്റ്റ് ജനത നേരത്തെ ജെ.ഡി.യുവിൽ ലയിച്ചതിനാൽ അത് പുനസംഘടിപ്പിക്കുക എളുപ്പമാകില്ല. അതേസമയം നിധീഷ്് കുമാറിനെ എതിർക്കുന്നവരെ ഒപ്പം കൂട്ടി ദേശീയതലത്തിൽ തന്നെ നിലനിൽക്കുന്ന കാര്യവും ആലോചനയിലുണ്ട്. എന്തുവന്നാലും ഇടതുമുന്നണിയ്ക്കൊപ്പമുള്ള ജെ.ഡി.എസുമായി ലയിക്കില്ലെന്നും വർഗീസ് ജോർജ് പറഞ്ഞു