ഏഴ് മെഡിക്കൽ കോളജുകളിലെ പ്രവേശനം തടഞ്ഞ മെഡിക്കൽ കൗൺസിൽ തീരുമാനത്തിനെതിരെ, സ്വാശ്രയ കോളജുകൾ സുപ്രീംകോടതിയെ സമീപിക്കും. എം.സി.എ നടപടിയെ തുടർന്ന് സംസ്ഥാനത്തിന് 850 എം.ബി.ബി.എസ് സീറ്റുകളാണ് നഷ്ടപ്പെടുക. അതേസമയം മാനേജ്മെന്റുകളുമായുള്ള കരാറിനെക്കുറിച്ച്, സർക്കാർ ഇതുവരെ മാനേജ്മെന്റുകളുമായി ആശയവിനിമയം നടത്തിയിട്ടില്ല.
എസ്.ആർ വർക്കല, അൽഅസ്ഹർ തൊടുപുഴ,കേരള ചേർപ്പുളശ്ശേരി, , ഡിഎം.വയനാട് എന്നീ മെഡിക്കൽ കോളജുകളിൽ 150 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. പത്തനംതിട്ട മൗണ്ട്സിയോണിൽ 100 സീറ്റും. ഈ അഞ്ചുകോളജുകളിലായി 650 സീറ്റുകളാണുള്ളത്. കഴിഞ്ഞ അധ്യയന വർഷവും പ്രവേശനം നടക്കാത്ത കണ്ണൂർ, ഇടുക്കി മെഡിക്കൽകോളജുകളിലായി 200 സീറ്റുണ്ട്. മെഡിക്കൽകൗൺസിലിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽപോകാനാണ് മാനേജ്മെന്റുകളുടെ തീരുമാനം. അതേസമയം സ്വാശ്രയ മാനേജ്മെന്റുകളുമായി ഫീസ് സംബന്ധിച്ച് കരാറൊപ്പിടുന്നതിനെ കുറിച്ച് സർക്കാർ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. എം.ഈ.എസ്, കാരക്കോണം സിഎസ്.ഐ എന്നീകോളജുകൾ കഴിഞ്ഞവർഷത്തെ ഫീസിൽ പഠിപ്പിക്കാം എന്ന് സർക്കാരിനെ അറിയിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു.
കൂടുതൽ കോളജുകൾ ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. അതേസമയം ഏതാനും മാനേജ്മെന്റുകൾ ഫീസ് നിർണ്ണയ സമിതി നിശ്ചയിച്ച അഞ്ച് ലക്ഷം സ്വീകാര്യമല്ലെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചിരിക്കുകയുമാണ്. സ്്പോട്ട് അലോട്ട്മെന്റ് നേരിട്ടുനടത്തും എന്ന്പ്രവേശന പരീക്ഷാ കമ്മിഷണർ പറയുമ്പോഴും അതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോളജുകൾ. ചുരുക്കത്തിൽ സ്വാശ്രയമെഡിക്കൽ പ്രവേശനം സംബന്ധിച്ച് ഇനികോടതിക്കുമാത്രമെ വ്യക്തവരുത്താനാവൂ എന്ന സ്ഥിതിയിലാണ്.