എം.വിൻസെന്റിന്റ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആവർത്തിച്ച് കെ.പി.സി.സി. അറസ്റ്റിന് മൂന്നുദിവസം മുമ്പുതന്നെ സബ്ജയിലിൽ വി.െഎ.പി മുറി ഒഴിച്ചിട്ടത് ഇതിന് തെളിവാണന്ന് പ്രസിഡന്റ് എം.എം ഹസൻ ആരോപിച്ചു. അതേസമയം വിൻസെന്റിന്റ വിഷയം കൈകാര്യം ചെയ്തതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന്് യോഗത്തിൽ വിമർശനം ഉയർന്നു
അന്വേഷണ ഉദ്യോഗസ്ഥയായ അജിതബീഗം ഇതുവരെ വിൻസെന്റിനെ ചോദ്യം ചെയ്തിട്ടില്ല. വിൻസെന്റിന്റ കാര്യത്തിൽ നിയമം നിയമത്തിന്റ വഴിക്കല്ല, പിണറായിയുടെ വഴിയ്ക്കാണ് പോകുന്നതെന്ന് എം.എം ഹസൻ ആരോപിച്ചു
വിൻസെന്റിനെ സംരക്ഷിക്കാൻ മുൻകൈയെടുത്തിറങ്ങേണ്ട പലരേയും കണ്ടില്ലെന്നും ഇത് ഞെട്ടലുണ്ടാക്കിയെന്നും ഉമ്മൻചാണ്ടിയെ പരോക്ഷമായി വിമർശിച്ച് വി.ഡി സതീശൻ പറഞ്ഞു. പരാതിയുടെ പേരിൽ നടപെടിയെക്കാൻ പോയാൽ പാർട്ടിയിൽ ആരും കാണില്ലെന്നായിരുന്നു കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷിന്റ വിമർശനം. വിൻസെന്റ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് പറയാനുണ്ടായ സാഹചര്യം മഹിളാ കോൺഗ്രസ് വിശദീകരിച്ചു. അതേസമയം ഗൂഢാലോചനയുണ്ടെന്ന പാർട്ടി നിലപാടിനൊപ്പം ഉറച്ചു നിൽക്കുമെന്നും നേതാക്കൾ അറിയിച്ചു. യോഗത്തിൽ ഉമ്മൻചാണ്ടി പങ്കെടുത്തില്ല. വിൻസെന്റിനെതിരെ തിടുക്കപ്പെട്ട് അച്ചടക്കനടപടിയെടുത്തിലുള്ള അതൃപ്തി കൊണ്ടാണ് വിട്ടുനിന്നതെന്ന് പ്രചാരണമുണ്ടെന്നും കെ.പി.സി.സി ഭാരവാഹി അല്ലാത്തതുകൊണ്ടും നേരത്തെ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടതുകൊണ്ടുമാണ് വിട്ടുനിന്നതെന്നുമാണ് ഉമ്മൻചാണ്ടിയുടെ വിശദീകരണം.
രാവിലെ ചേർന്ന യു.ഡി.എഫ് യോഗവും വിൻസെന്റിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.