നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ രൂക്ഷമായ പരാമര്‍ശങ്ങള്‍. പ്രതികാരവഞ്ചനയ്ക്കായി ലൈംഗികമായി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടു കേള്‍വി പോലുമില്ലാത്ത കാര്യമെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് അപൂര്‍വ്വവും ഗുരുതര സ്വഭാവം ഉള്ളതുമാണെന്നും കോടതി നിരീക്ഷിച്ചു.
11 പേജുള്ള ഉത്തരവാണ് ജാമ്യം നിഷേധിച്ചു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ചത്. സംഭവത്തില്‍ ഗൂഢാലോചന നടന്നു എന്നതില്‍ യാതൊരു സംശയവുമില്ലെന്നും അതിന് പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
കോടതിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ∙ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നു. ∙ അപൂർവവും ഗുരുതരവുമായ കുറ്റകൃത്യമാണിത്. ∙ ഗൂഢാലോചനയിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കുന്ന കൃത്യമായ സാഹചര്യ തെളിവുകളുണ്ട്. ∙ ഒളിവിലുള്ള ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ∙ കേസിലുൾപ്പെട്ട അഭിഭാഷകനെ വിശദമായി ചോദ്യം ചെയ്യണം. ∙ ദൃശ്യങ്ങൾ പകർത്തിയ ഫോണും മെമ്മറി കാർഡും കണ്ടെത്താനായിട്ടില്ല. ∙ സ്ത്രീക്കെതിരെ ക്രൂരമായ കുറ്റകൃത്യം നടന്നു.
∙ ദൃശ്യങ്ങൾ പുറത്തുവന്നാൽ ഇരയുടെ ജീവനുപോലും ഭീഷണി. ഈ സാഹചര്യത്തിൽ ജാമ്യം നൽകാനാകില്ല. ∙ വളരെ ആസൂത്രിതമായി നടപ്പാക്കിയ സവിശേഷമായൊരു കേസാണിത്. ∙ കൃത്യം ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും സൂക്ഷ്മമായ നടപടികളാണെടുത്തത്. ∙ വ്യക്തിവിരോധത്തിൽനിന്ന് ഒരു സ്ത്രീക്കെതിരെയുണ്ടായ അതിക്രൂരമായ സംഭവമാണിത്. ∙ ചലച്ചിത്ര രംഗത്തെ ഉന്നതനാണ് ദിലീപ്. ∙ ചലച്ചിത്രരംഗത്തുനിന്നുള്ള സാക്ഷികളാണ് കേസിലധികവും. ∙ ജാമ്യമനുവദിച്ചാൽ അവരെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
∙ മൊബൈലും മെമ്മറി കാർഡും പുറത്തുപോയാൽ പ്രത്യാഘാതം വലുതാകും. ∙ പ്രതിയുടെ ഉദ്ദേശ്യലക്ഷ്യം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു.
ഉത്തരവിന്റെ പകര്‍പ്പ് വായിക്കാം.