എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടറുടെ മുൻകൂർ അനുമതി വേണമെന്ന ഉത്തരവ് മൂലം കാപെക്സിലെ അഴിമതിക്കെതിരായ വിജിലൻസ് അന്വേഷണം വഴിമുട്ടി. അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പട്ട് പരാതിക്കാരൻ ഹൈക്കോടതിയില പൊതുതൽപര്യ ഹർജിയും സമർപ്പിച്ചു. ഉദ്യോഗസ്ഥലതത്തിലെ അഴിമതി കശുവണ്ടി മേഖലയിലെ അപ്പക്സ് സംഘമായ കാപെക്സിനെ വൻനഷ്ടത്തിലേക്ക് നയിച്ചതെന്നായിരുന്നു വിജിലൻസിന് ലഭിച്ചപരാതി. 2011ൽ 86.87ലക്ഷമായിരുന്നു നഷ്ടം 2016എത്തിയപ്പോൾ നഷ്ടം നൂറുകോടി കടന്നു. പൊതുപ്രവര്‍ത്തകനായ കടകംപള്ളി മനോജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2016 ജൂൺ 14 നാണ് വിജിലന്‍സ് ഡയറക്ടർ ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടത്.
പരാതിയിൽ കഴമ്പുണ്ടെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ശുപാർശ ചെയ്ത് സമപ്പിച്ച ത്വരിതപരിശോധനാ റിപ്പോർട്ടിൽ ഇപ്പോൾ വിജിലൻസ് ഡയറക്ടറും സർക്കാരും അടയിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലയിൽ കേസ് റജിസ്റ്റര് ചെയ്യാൻ വിജിലൻസിൽ ഇപ്പോൾ അനുമതിയില്ല. വിജിലൻസ് ഡയറക്ടർ കാണാതെ അറിയാതെ കേസ് റജിസറ്റര് ചെയ്യരുതെന്നാണ് ലോകനാഥ് ബഹ്റയുടെ ഉത്തരവ്. ഈ ഉത്തരവ് നിയമവിരുദ്ധവും സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.. അഴിമതി നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും അന്വേഷണത്തിനുരത്തരവിടാൻ വിജിലൻസ് തയ്യാറാകാത്തതിനാൽ കേസ് സിബിഐയെ ഏൽപ്പിക്കണമെന്നാണ് പരാതിക്കാരൻ ഹർജിയിൽ ആവശ്യപ്പെട്ടു.