എം.വിന്‍സന്റ് എംഎല്‍എയെ കോൺഗ്രസിന്റ ഒൗദ്യോഗിക പദവികളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സത്രീപീഡന പരാതിയില്‍ അറസ്റ്റിലായ പശ്ചത്തലത്തിലാണ് നടപടി. എന്നാല്‍ വിൻസെന്റ് എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നും അറസ്റ്റ് ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണെന്നും കെ.പി.സി സി പ്രസിഡന്റ് എം.എം ഹസൻ ആരോപിച്ചു.
വീട്ടമ്മയുടെ മൊഴി രാഷ്ട്രീയ പ്രേരിതമാണ്. നെയ്യാറ്റിന്‍കരയിലെ സിപിഎം എംഎല്‍എയ്ക്കും പ്രാദേശിക സിപിഎം നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഇക്കാര്യവും പൊലീസ് അന്വേഷിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
കേസ് മുഖ്യമന്ത്രിയുടെ ഒാഫീസിന്റെ ഗൂഡാലോചനയെന്നായിരുന്നു വിൻസെന്റിനെ ജയിലിൽ സന്ദർശിച്ച ശേഷം കെ മുരളീധരൻ എം.എൽ.എയുടെ പ്രതികരണം. എന്നാൽ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണന്ന കോൺഗ്രസിന്റ ആരോപണം സി.പി.എം സംസ്ഥാന സെക്രട്ടറി തള്ളി. വിൻസെന്റ് നാളെ കോടതിയിൽ ജാമ്യാപേക്ഷ നൽകും. കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസും അപേക്ഷ നൽകുന്നുണ്ട്