കോവളം എം.എൽ.എ എം.വിൻസന്റിനെ പീഡനക്കേസിൽ പൊലീസ് അറസ്റ്റുചെയ്തു. അയൽവാസിയായ വീട്ടമ്മയുടെ പരാതിയിൽ നാലുമണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമാണ് വിൻസന്റിനെ അറസ്റ്റു ചെയ്തത്. വൈദ്യപരിശോധനയ്ക്കുശേഷം വിൻസന്റിനെ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഓഫിസിൽ എത്തിച്ചു.
വീട്ടമ്മയെ പീഡിപ്പിച്ചതിനും ആത്യമഹത്യക്ക് പ്രേരിപ്പിച്ചതിനുമാണ് എം.വിൻസന്റിന്റെ അറസ്റ്റ്. സമീപവാസിയായ വീട്ടമ്മയുമായി ദീർഘകാലമായി എം.വിൻസന്റ് അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. ഇത് വ്യക്തമാക്കുന്ന ഫോൺകോൾ രേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. എം.എൽ.എ ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്നതാണ് ഇതിൽ ചില ഫോൺകോൾ േരഖകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് നാൽപതോടെ നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എം.എൽ.എ ഹോസ്റ്റലിൽ എത്തി ചോദ്യം ചെയ്യൽ ആരംഭിച്ചത്.
നാലുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് അവർ എം.എൽ.എയെ അറിയിച്ചു. ഇതിനിടെ വിൻസന്റ് മുൻകൂർ ജാമ്യത്തിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചു. എന്നാൽ ഇതിന് പിന്നാലെ പൊലീസ് ക്ലബിലേക്ക് എത്താൻ എം.എൽഎയ്ക്ക് നിർദേശം നൽകുകയും അവിടെ വച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.
നാലുദിവസം മുമ്പാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതിനെതുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായത്. വീട്ടമ്മയുടെ ഭർത്താവ് എം.എൽ.എയ്ക്കെതിരെ പരാത നൽകി. തുടർന്ന് മജിസ്ട്രേറ്റ് എത്തി വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ജാമ്യം ലഭിക്കാൻഇടയില്ലാത്ത വകുപ്പുകൾ ചുമത്തി വിൻസെന്റിനെ അറസ്റ്റു ചെയ്തത്.