ബി.ജെ.പിയുടെ കേരളഘടകത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര ഉപസമിതി വരുന്നു. ആർഎസ്എസ് ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനം മൂന്നുമാസം കൂടുമ്പോള്‍ സമിതി വിലയിരുത്തും. നേതാക്കളുടെ സ്വത്തുവിവരങ്ങള്‍ ശേഖരിക്കുന്നതിനു പുറമെ തലമുറമാറ്റവും ഇക്കൂട്ടത്തിലുണ്ടാകും. മുന്‍ സംസ്ഥാന അധ്യക്ഷന്‍റെ പ്രവര്‍ത്തനത്തില്‍ കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിഷയത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന അതൃപ്തി അറിയിച്ചു. കുമ്മനവുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു. വിവാദം പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായതാണ് ഗൗരവമെന്നാണ് അമിത് ഷായുടെ നിലപാട്. അതേസമയം കോഴയെക്കുറിച്ച് എന്‍ഫോഴ്്സ്മെന്റ് അന്വേഷണത്തിനും കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ഹവാല ഇടപാട് നടന്ന സാഹചര്യത്തിലാണ് എന്‍ഫോഴ്്സ്മെന്റ് അന്വേഷണം.
അതേസമയം, മെഡിക്കൽ കോഴ സംബന്ധിച്ച റിപ്പോര്‍ട്ട് ചോർന്ന വിഷയത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി നസീറിനെതിരെ നടപടി സ്വീകരിക്കും. കോര്‍കമ്മിറ്റിയിലാണ് തീരുമാനം. സംസ്ഥാന സമിതിക്കുശേഷം പ്രഖ്യാപനമുണ്ടാകും. റിപ്പോര്‍ട്ട് ചോര്‍ന്നത് നസീറിന്റെ മെയിലില്‍ നിന്നെന്ന് കണ്ടെത്തിയിരുന്നു. നടപടിയുണ്ടാവുമെന്ന് മനോരമ ന്യൂസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.