വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കോവളം എംഎൽഎ എം.വിൻസന്റിെന്റ മൊഴി രേഖപ്പെടുത്തും. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൊഴി രേഖപ്പെടുത്തുമെന്നും കാണിച്ച് പൊലീസ് സ്്പീക്കർക്ക് കത്ത് നൽകി. മൊഴി പരിശോധിച്ചശേഷമെ അറസ്റ്റിനെ കുറിച്ച് തീരുമാനമെടുക്കൂ.
വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എം വിൻസന്റിനെതിരെ കഴിഞ്ഞ ദിവസം ബാലരാമപുരം പൊലീസ് പീഡനശ്രമത്തിന് കേസെടുത്തിരുന്നു. ഇൗ സാഹചര്യത്തിലാണ് തുടരന്വേഷണത്തിന്റെ ഭാഗമായി എംഎൽഎയുടെ മൊഴിയെടുക്കാൻ സ്പീക്കറുടെ അനുമതി തേടി പൊലീസ് കത്ത് നൽകിയത്. എംഎൽഎയുടെയും വീട്ടമ്മയുടെയും ഫോൺ വിളികൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും മറ്റ് നടപടികളിലേയ്ക്ക് പൊലീസ് കടക്കുക. അതേസമയം സംഭവത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന് കാണിച്ച് എം വിൻസന്റ് ഡിജിപിക്ക് നൽകിയ പരാതിയിലും അന്വേഷണം തുടങ്ങി.
കൊല്ലം സിറ്റി പൊലീസ് കമ്മിഷ്ണർ അജിതാ ബീഗം നെയ്യാറ്റിൻകര ഡിവൈഎസ്പിയുമായി അന്വേഷണ പുരോഗതി വിലയിരുത്തി. മതിയായ തെളിവുകൾ ഉറപ്പാക്കിയ ശേഷം മാത്രം അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേയ്ക്ക് കടന്നാൽ മതിയെന്ന തീരുമാനത്തിലാണ് പൊലീസ്.