ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ തലമുറ മാറ്റത്തിനൊരുങ്ങി കേന്ദ്രനേതൃത്വം. എന്നാല്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് കുമ്മനം രാജശേഖരനെ തല്‍ക്കാലം മാറ്റില്ല. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുന്‍ സംസ്ഥാന അധ്യക്ഷനാണെന്നും ദേശീയനേതൃത്വം വിലയിരുത്തുന്നു.
ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പൊതുതിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പി സംസ്ഥാന ഘടകത്തിന്, കോഴ ആരോപണം പ്രതിഛായ നഷ്ടം വരുത്തിയെന്നാണ് ദേശീയനേതൃത്വത്തിന്‍റെ നിരീക്ഷണം. വിഭാഗീയത ഇല്ലാതാക്കാനുള്ള ദേശീയനേതൃത്വത്തിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായെന്നും ഒരു വിഭാഗം വിലയിരുത്തുന്നു. ബൂത്തുതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുതിയ മുന്‍ സംസ്ഥാന അധ്യക്ഷനാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കാന്‍ മാത്രമാണ് കുമ്മനം ഒഴികെയുള്ള നേതാക്കള്‍ ഡല്‍ഹിയ്ക്ക് വണ്ടികയറുന്നത്. 20 വര്‍ഷമായി പല നേതാക്കളും തുടരുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമുണ്ടാകുന്നില്ല. സംസ്ഥാനനേതാക്കളില്‍ നിന്ന് കേന്ദ്രനേതൃത്വം വിശദീകരണം തേടിയേക്കുമെന്നാണ് സുചന. കുമ്മനത്തെ പിന്തുണയ്ക്കുന്ന നേതൃത്വം അധ്യക്ഷ പദവിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നും വിലയിരുത്തുന്നു. എന്നാല്‍ സംസ്ഥാന നേതാക്കളുടെ ചേരിപ്പോര് കുമ്മനത്തിന്‍റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
കുമ്മനത്തെ നിലനിര്‍ത്തി യുവാക്കള്‍ക്ക് പ്രധാന്യം നല്‍കുന്ന സംസ്ഥാന കമ്മിറ്റിയാണ് കേന്ദ്രനേതൃത്വത്തിന്‍റെ ലക്ഷ്യം. ഇതിനായി സംസ്ഥാന ആര്‍.എസ്.എസ് നേതാക്കളുമായി ദേശീയനേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കേരള വിഷയങ്ങള്‍ ശ്രദ്ധിക്കാന്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഭൂപേന്ദ്രയാദവിനേയും മുരളീധര്‍ റാവുവിനേയും അമിത്ഷാ ചുമതലപ്പെടുത്തി.