ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് അഴിമതി ആരോപണം പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കും. പ്രശ്നം ചര്‍ച്ചചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റിചേരും. സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പേരുള്‍പ്പെട്ട അഴിമതി അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടിവേദിയില്‍ ചര്‍ച്ചയ്ക്കെടുക്കാതായതോടെയാണ് ഒരുവിഭാഗം നേതാക്കള്‍ ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയത്. എം.ടി.രമേശിനെതിരായ പരാമര്‍ശങ്ങള്‍ കുമ്മനവും പി.കെ.കൃഷ്ണദാസും കൂടി ഉള്‍പ്പെട്ട ഔദ്യോഗികപക്ഷത്തിനെതിരെ ആയുധമാക്കാനാണ് മറുപക്ഷത്തിന്റെ നീക്കം.
ഏറ്റവും ഒടുവിൽ തൃശൂരിൽ ചേർന്ന നേതൃയോഗവും അന്വേഷണറിപ്പോർട്ട് ചർച്ചക്കെടുതായപ്പോഴാണ് വിമതവിഭാഗം മാധ്യമങ്ങളെ ആയുധമാക്കിയത്. ആർഎസ്എസുമായി അടുത്ത ബന്ധമുള്ള ജനറൽസെക്രട്ടറി തന്നെ അഴിമതിആരോപണത്തിൽ കുടുങ്ങിയെന്നാണ് പ്രചാരണം.. രമേശിനെ പ്രതിരോധത്തിലാക്കാൻ വിമത നേതാക്കൾ സമൂഹമാധ്യമങ്ങളെയും ഉപയോഗപ്പെടുത്തിയിരുന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തുകയെന്ന പ്രധാനമന്ത്രിയുടെ പ്രസതാവന ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം വി. മുരളീധരന്‍ സംസ്ഥാന ജനറൽസെക്രട്ടറി കെ.സുരേന്ദ്രൻ സംസ്ഥാന വക്താവ് പി രഘുനാഥ് തുടങ്ങിയവർ ഒരേ സമയമാണ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തത്.
മോദിയുടെ പ്രസ്താവന ഇപ്പോൾ വളരെ പ്രസ്കതമാണെന്നായിരുന്നു വി മുരളീധരന്റെ പോസ്റ്റ്. കെ.സുരേന്ദ്രനും രഘുനാഥും ഏറ്റുപിടിച്ചു. സ്വാശ്രയ െമഡിക്കൽ ഫീസ് സംബന്ധിച്ച കഴിഞ്ഞ ദിവസത്തെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ മെഡിക്കൽ കോളേജുകള്‍ അനുവദിക്കുന്നതിൽ അഴിമതിയുണ്ടെന്ന് പരോക്ഷമായി പറഞ്ഞതും രമേശിനെ ലക്ഷ്യമിട്ടായിരുന്നു അന്വേഷണ റിപ്പോർട്ടിലെ പരമാർശങ്ങൾ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്ന് രമേശ് തന്നെ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. അടുത്ത കോർകമ്മിറ്റിയോഗത്തില് റിപ്പോർട്ട് ചർച്ചയ്ക്കു വന്നാൽ വിമത വിഭാഗം ആഞ്ഞടിക്കും. കുമ്മനം രാജശേഖരൻ തന്നെ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പാര്ട്ടി ചർച്ചക്കെടുക്കും മുൻപ് ചോർന്നുവെന്നത് ബി ജെ പി ക്കുള്ളിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു