മെഡിക്കല്‍ കോഴവിവാദത്തെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ കനത്ത ചേരിപ്പോര്. വാര്‍ത്തകള്‍ ഊഹാപോഹങ്ങളെന്ന് പ്രസ്താവനയിറക്കിയ സംസ്ഥാന പ്രസിഡന്റ് ആരോപണത്തെക്കുറിച്ച് മൗനം പാലിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും അന്വേഷണം നേരിടാമെന്നും എം.ടി രമേശ്. രമേശ് തെറ്റ് ചെയ്തതായി റിപ്പോര്‍ട്ടിലില്ലെന്നും റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കുമെന്നും കമ്മിഷന്‍ അംഗം വ്യക്തമാക്കി.
ആരോപണങ്ങളെ പ്രതിരോധിക്കാതെ കോഴയെക്കുറിച്ചുളള റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ദേശീയ സമിതി അംഗം വി.മുരളീധരന്‍ പന്ത് കുമ്മനം രാജശേഖരന്റെ കോര്‍ട്ടിലേക്ക് വിടുകയാണ് ചെയ്ത്. അഴിമതിക്കാര്‍ ആരും പാര്‍ട്ടിലിയുണ്ടാകില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു
പാര്‍ട്ടിയിലെ പ്രാദേശികമായ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലെന്ന് കമ്മിഷന്‍ അംഗം എ.കെ നസീര്‍ പറഞ്ഞു. താന്‍ സംസ്ഥാന അധ്യക്ഷന് ഇ മെയിലില്‍ അയച്ച റിപ്പോര്‍ട്ട് ചോര്‍ന്നതെങ്ങനെയെന്ന് പാര്‍ട്ടി അന്വേഷിക്കും. എം.ടി രമേശ് തെറ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ലെന്നും മൊഴി നല്‍കിയ ചിലര്‍ വേറൊരു വിഷയത്തില്‍ രമേശിന്റെ പേര് പരാമര്‍ശിച്ചുവെന്നും എ.കെ നസീര്‍ പറയുന്നു.
കോഴ നല്‍കി എന്നുപറയുന്നവരെ താന്‍ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് എം.ടി രമേശ് കൊച്ചിയില്‍ പറഞ്ഞു.
ആരോപണത്തിനും റിപ്പോർട്ട് ചോർന്നതിനും പിന്നിൽ പാർട്ടിയിലെ വിഭാഗീയതാണെന്ന് വിവാദത്തിൽ പെട്ട ആർ.എസ്.വിനോദും പ്രതികരിച്ചു. നാളെ ആലപ്പുഴയില്‍ ചേരുന്ന ബി.ജെ.പി സംസ്ഥാന കോര്‍കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും