ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലൂടെ ദേശീയപാതയിൽ ലോറിയുമായി കൂട്ടിയിടിച്ച ബസ് കൊക്കയിൽ പതിക്കാതെ രക്ഷപ്പെട്ടു. ഇന്നലെ 12നു തെന്മല മൂന്നു കണ്ണറയ്ക്കു സമീപത്തായിരുന്നു അപകടം.
തൂത്തുക്കുടിയിൽ നിന്ന് 25 യാത്രക്കാരുമായി എറണാകുളത്തേക്കു വന്ന തമിഴ്നാട് സർക്കാർ ബസാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന പച്ചക്കറിവാനിൽ തട്ടിയ ബസ് നിയന്ത്രണംവിട്ട് ഇടതുവശത്തെ 50 അടി താഴ്ചയിലെ വനത്തിലേക്കു ചരിയുകയായിരുന്നു.
മുൻവശത്തെ ചക്രങ്ങൾ താഴ്ചയിലേക്കു നീങ്ങിയെങ്കിലും ബസ് ഡ്രൈവറുടെ മനഃസാന്നിധ്യമാണു വൻ അപകടത്തിൽ നിന്നു രക്ഷിച്ചത്. അപകടത്തിൽ പരുക്കേറ്റ വാൻ ഡ്രൈവറെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.